Saturday, April 25, 2009

പടക്കത്തിന്റെ ഇംഗ്ലീഷ് (ഒരു ഓർമ്മക്കുറുപ്പ്‌)

പടക്കത്തിന്റെ ഇങ്ഗ്ലിഷോ?? അവർ രണ്ടുപേരും മുഖത്തോട്‌ മുഖം നോക്കി..അതുവരെ അതിമനോഹരമായി എഴുതിവന്നതാ..അപ്പൊഴാണു വിഷുവിനു പടക്കം പൊട്ടിക്കുന്ന കാര്യം ഓർമ്മ വന്നത്‌..എന്നാ പിന്നെ അതുംകൂടെയങ്ങ്‌ കാച്ചിയേക്കാമെന്ന്‌ വിചാരിച്ചു..പക്ഷെ എത്ര ആലോചിച്ചിട്ടും പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ കിട്ടുന്നില്ല..സംഭവം നടക്കുന്നത്‌ പരീക്ഷാ ഹാളിലാണു..വിഷയം കമ്മ്യൂണിക്കേറ്റീവ്‌ ഇങ്ഗ്ലിഷ്‌..അവസാനത്തെ ചോദ്യം പത്തുമാർക്കിനുള്ള എസ്സേയാണു..ഏതെങ്കിലും ഉത്സവത്തിനെ കുറിച്ച്‌ രണ്ടു പേജിൽകുറയാതെ കത്തിവയ്ക്കുക..ബൈ ദി ബൈ ഈ സംഭവത്തിലെ കഥാനായകൻ ഞാനല്ല..ഡിഗ്രിക്ക്‌ പഠിക്കുമ്പൊ (ആരു പഠിച്ചു?)ഞങ്ങടെ കൂട്ടത്തിലെ വീർ ശൂർ പരമാക്രിയായിരുന്നു ഈ കക്ഷി..ചില സാങ്കേതിക കാരണങ്ങളാൽ അവന്റെ പേരൊന്ന്‌ പരിഷ്കരിച്ച്‌ ബാബു എന്ന്‌ നമുക്ക്‌ വിളിക്കാം.

ഹാളിലിരുന്ന്‌ നട്ടംതിരിഞ്ഞ ബാബു ചുറ്റുപാടുമൊന്ന്‌ നോക്കി..ഹാൾ മുഴുവനും ഏറക്കുറെ ശൂന്യമാണു..മിക്കവരും പരീക്ഷ കഴിഞ്ഞ്‌ സ്ഥലംവിട്ടിരിക്കുന്നു..തൊട്ട്‌ പുറകിലിരിക്കുന്ന ഷമീം വളരെ വേഗത്തിൽ എന്‌തോ കുത്തിക്കുറിക്കുന്നുണ്ട്‌..അതോടൊപ്പം അക്ഷമനായി എന്‌തോ തിരയുന്നത്‌ അവന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും "ആവശ്യക്കാരനു ഔചത്യബോധം പാടില്ല" എന്ന പോളിസിയിൽ സാറു കാണാതെ ശബ്ദം താഴ്ത്തി ബാബു ഷമീമിനോട്‌..
"എടാ..ഈ പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ എന്‌തുവ"
ഷമീം ഒരു നിമിഷം അവന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു..സ്ഥലകാലബോധം വീണ്ടെടുത്തുടൻ തന്നെ മറുപടിയും കൊടുത്തു.
"മിണ്ടാതിരുന്ന്‌ വെല്ലോം എഴുതിയെട്ട്‌ പോടെ..ഉത്സവത്തിനെ കുറിച്ച്‌ കോപ്പിയെഴുതികൊണ്ടുവന്നത്‌ തിരഞ്ഞോണ്ടിരികുമ്പൊഴ അവന്റെ കോപ്പിലെ പടക്കം!"
തിരയുന്ന സ്ഥലംകണ്ട്‌ ബാബുനു പിന്നേം സംശയം..
ബാബു:"അതിനു നീ എന്‌തിനാ പാൻസിനകത്ത്‌ കൈയിടുന്നേ?"
ഷമീം:"ഡേ,ഞാനത്‌ പാൻസിന്റെ അരേലാരുന്ന്‌ വച്ചേ..ഇപ്പൊ ഊർന്നിറങ്ങി ജട്ടിക്കകത്ത്‌ പോയന്ന തോന്നുന്നെ" വിഷണ്ണനായി അവൻ പറഞ്ഞു..

പിന്നീടവൻ ഷമീമിനെ ശല്യപെടുത്തിയില്ല..അവസാനത്തെ ആളായി ബാബു പേപ്പർ കൊടുത്തിറങ്ങിവരുമ്പൊ ഷമീം നടന്നകാര്യങ്ങൾ ഞങ്ങളോട്‌ വിശദീകരിക്കുകയായിരുന്നു..സന്‌തോഷവാനായി നടന്നുവരുന്ന ബാബുനെ കണ്ട്‌ ഷമീമിന്റെ ചോദ്യം
"ഡേ..നിനക്ക്‌ പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ കിട്ടിയൊ?"
ബാബു:"നി എന്നെ പറ്റി എന്‌താ വിചാരിച്ചെ? ഞാൻ തകർത്തില്ലേ..?"
ഷമീം:"പടക്കത്തിന്റെ ഇങ്ഗ്ലിഷ്‌ നീ കണ്ടുപിടിച്ചൊ? നി എങ്ങനെയാട അത്‌ എഴുതിയത്‌?" ഷമീമിനൊപ്പ്പ്പം ഞങ്ങളെല്ലാവരും ആകാംഷയോടേ അവനെ നോക്കി

ബാബു : "We are firing small BOMBS for enjoying vishu"
***************************************************************************
ഒരു സംഭവംകൂടെ പറഞ്ഞ്‌ ഈ കഥ അവസാനിപ്പിക്കാം.അവസാന വർഷ പരീക്ഷ കഴിഞ്ഞ്‌ ഞങ്ങൾ തരികടകളെല്ലാം കൂടെ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു..കൂലംകഷമായ ചർച്ചകൾക്കൊടുവിൽ മലമ്പുഴ പോകാൻ തീരുമാനമായി..അങ്ങനെ വെളുപ്പിനെ നാലുമണിക്കുള്ള പാലക്കട്‌ സൂപ്പർ ഫാസ്റ്റിൽ യാത്ര പുറപ്പെട്ടു.പാലക്കട്ടെത്തി ഒരു മുറിയൊക്കെയെടുത്ത്‌ എല്ലാവരും കുളിച്ച്‌ കുട്ടപ്പന്മാരായി വന്നപ്പൊ സമയം 12 മണി.ഫാന്റസി പാർക്ക്‌,മ്മടെ യക്ഷിക്കൊച്ചമ്മ, ഡാം,കോട്ട, ഇതല്ലാം കണ്ടുകഴിഞ്ഞപ്പം സമയം രാത്രി എട്ടുമണി..ആർക്കും ബസ്സേ പോകാനുള്ള ത്രാണിയില്ല..ചുമ്മ ഒരു അഹങ്കാരത്തിനു എറണാകുളം വരെ ബസ്സേലും അവിടുന്നിങ്ങോട്ട്‌ കായംകുളം വരെ റ്റ്രേയിനേലും പോകാമെന്ന് ധാരണയായി.അങ്ങനെ കായംകുളം പിടിച്ചപ്പൊ രാത്രി 2 മണി. സ്റ്റേഷന്റടുത്ത്‌ വീടുള്ളവർ ദൂരെപോകാനുള്ളവരേം കൂട്ടി വീടുകളിലേക്ക്‌ പോയി..ഞങ്ങൾ എത്ര ക്ഷണിച്ചിട്ടും ബാബു ആരുടെകൂടേം വന്നില്ല.."നിയൊക്കെ വിട്ടോ...ഞാൻ പുഷ്പം പോലെ വീട്ടിലെത്തിയിരിക്കും"..അൽപം ജാടെയിൽ കക്ഷി പറഞ്ഞു..പിന്നെ ഞങ്ങൾ കൂടുതൽ നിർബന്ധിക്കാൻ പോയില്ല.

പിറ്റേന്ന് രാവിലെ 10.30 ക്ക്‌ എനിക്കൊരു ഫോൺ കോൾ..മറുതലക്കൽ ബാബു.
ഞാൻ: എടാ.. നിയെവിടുന്നാ
ബാബു: എറണാകുളം
ഞാൻ: നി പിന്നെം എറണാകുളത്ത്‌ പോയോ?
ബാബു:ഇല്ലടെ..എനിക്ക്‌ ചെറിയൊരു അബദ്ധം പറ്റി..
ഞാൻ: എന്തബദ്ധം..
ബാബു: ഇന്നലെ നിങ്ങൾ പോയികഴിഞ്ഞ്‌ ഞാൻ അവിടെ കിടന്ന ഒരു ബോഗിയിൽ കയറികിടന്നുറങ്ങി.രാവിലെ എഴുന്നേൽക്കാൻ അൽപം താമസിച്ചു പോയി..രാവിലെ 5.30ക്ക്‌ കായംകുളം എറണാകുളം പോകുന്ന ഷട്ടിൽ റ്റ്രേയിനാരുന്നത്‌..

ഫോൺ വച്ചാതിനുശേഷം ഒരു 10 മിനിറ്റ്‌ ഞാൻ പൊട്ടിപൊട്ടി ചിരിച്ചു..പിന്നെയൊരു അരമണിക്കൂറത്തേനു ഫോണിനു വിശ്രമമില്ലാരുന്നു..

Sunday, April 19, 2009

ഒരു ആനവണ്ടി കഥ

ഹങ്ങനെ ഞാൻ ഒരുദിവസം മാവേലിക്കര കെ.എസ്സ്‌.ആർ.റ്റി.സി. ബസ്‌ സ്റ്റാന്റിലെത്തി.സമയം ഏകദേശം ഒരു മണിയായിക്കാണും.ആകെ ശ്മശാനമൂകത.സ്റ്റാന്റിൽ അനാഥപ്രേതങ്ങളെപോലെ രണ്ടുമൂന്ന് വണ്ടികൾ.അവിടെങ്ങും ഒറ്റ മനുഷ്യരില്ല..ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..ആസ്ബറ്റോസ്‌ ഷീറ്റ്‌ വെച്ച്‌ ഉണ്ടാക്കിയിരിക്കുന്ന ഒരു കൊച്ച്‌ ഓഫീസ്‌ മുറിയിൽ സ്റ്റേഷൻ മാസ്റ്റർ നല്ല ഉറക്കത്തിലാണു..വല്ലപ്പോഴും വിരുന്നുവരുന്ന യാത്രക്കാർക്കിരിക്കാൻ ആകെപ്പാടെ ഏഴ്‌ കസേരകൾ.പിന്നെ മൂന്ന് സിമന്റ്‌ ബഞ്ചുകളും..അതിലൊന്നിൽ പോയി ഇരിപ്പുറപ്പിച്ചു...നട്ടുച്ചക്കും പാതിരാത്രിക്കും ആളും അനക്കുവും ഇല്ലാതിരിക്കുന്ന ലോകത്തിലെ ഏക ബസ്സ്റ്റാന്റ്‌ ഇതുമാത്രമായിരിക്കും..അതിലെ ഒരു പട്ടിപോലും പോകുന്നില്ലല്ലോ എന്ന ചിന്ത എന്നെ കൂടുതൽ നിരാശനാക്കി..

ചിന്തകൾ കാടുകയറാൻ തുടങ്ങിയ സമയത്താണു നമ്മുടെ നായകന്റെ വരവ്‌..കരുനാഗപ്പള്ളിക്ക്‌ പോകുന്ന ഓർഡിനറി ബസ്സ്‌..മറ്റങ്ങോ പോയി അലഞ്ഞുതിരിഞ്ഞ്‌ വന്നിരിക്കയാണു കക്ഷി.ഞരങ്ങി ഞരങ്ങിയുള്ള ആ വരവുകണ്ടാൽ എടുക്കാവുന്നതിൽ കൂടുതൽ ഭാരോം താങ്ങിയാണു വരുന്നതെന്ന് തോന്നും.ഡ്രൈവറും കണ്ട്രാവിയും പിന്നെ സി സി അടഞ്ഞ ഒരു അമ്മച്ചിയും മാത്രമായിരുന്നു ആ റ്റ്രിപ്പിലെ യാത്രക്കാർ..ഇനി 10 മിനിറ്റ്‌ വിശ്രമം കഴിഞ്ഞ്‌ അടുത്ത റ്റ്രിപ്‌.."രാവിലെ എടുത്ത്‌ വെച്ച്‌ വളയ്ക്കാൻ തുടങ്ങിയത..ഇനി ഇതൊന്ന് ഇറക്കി വയ്ക്കുമ്പൊ പാതിരാത്രിയാകും.." ആരൊടെന്നില്ലാതെ മുറുമുറുതുകൊണ്ട്‌ ഡ്രൈവർ കൗണ്ടറിലേക്ക്‌ പോയി.എനിക്ക്‌ അങ്ങേരോട്‌ അൽപം ദേഷ്യം തോന്നാതിരുന്നില്ല.എടുത്തുവെച്ച്‌ വളയ്ക്കുന്നത്‌ ഇരുമ്പ്‌ കമ്പിയൊന്നുമല്ലല്ലൊ;ഒരു പാവം വണ്ടീടെ സ്റ്റിയറിങ്ങല്ലെ..പിന്നീടാണു അണ്ണൻ പറഞ്ഞതിന്റെ ഗുട്ടൻസ്‌ പിടികിട്ടിയത്‌..മാവേലിക്കരയിൽ നിന്നും കരുനാഗപള്ളിക്ക്‌ മര്യാദക്ക്‌ പോകാൻ 45 മിനിറ്റ്‌ മതി..പക്ഷെ നമ്മുടെ കഥാനായകൻ മാവേലിക്കര താലൂക്ക്‌ മുഴുവൻ കറങ്ങി ഒരോ മുക്കും മൂലയും സ്പർശ്ശിച്ച്‌ കരുനാഗപള്ളി പിടിക്കുമ്പൊ രണ്ട്‌ മണിക്കൂറങ്ങ്‌ പോകും..കുറഞ്ഞത്‌ ഒരു 50 കൊടും വളവുകൾ താണ്ടി വേണം പാവത്തിനു ലക്ഷ്യ സ്ഥാനത്തെത്താൻ.ഭൂമിക്ക്‌ ചന്ദ്രൻ എന്ന പോലെ മാവേലിക്കരയുടെ ഒരു കൊച്ചു ഉപഗ്രഹകമണു താൻ എന്നുള്ള ആഹങ്കാരമൊന്നും പക്ഷെ കക്ഷിക്കില്ല..ബസ്സ്‌ സാധാരണ 20 കി.മി കൂടുതൽ വേഗത്തിൽ പോകാറില്ല..വളവില്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഡ്രൈവർ അൽപം സ്പീഡ്‌ കൂട്ടുമ്പൊ കക്ഷിയുടെ തനി നിറം കാണാൻ സാധിക്കും.ബസ്സിനുള്ളിൽ ആകെപ്പാടെ ഒരു വിറയലാണു..ഇപ്പൊ എല്ലാംകൂടെ പൊട്ടിപൊളിഞ്ഞ്‌ പോകുമെന്ന് തോന്നിപോകും..അകതിരിക്കുന്നതിനേക്കാളും പുറത്ത്‌ നിന്ന് വീക്ഷിക്കാൻ കൂടുതൽ രസമാണു..ചാട്‌ ആറെണ്ണം നേരയും ബോഡി കൃത്യം 60 ഡിഗ്രി തിരിഞ്ഞും.. വീടിന്റെ മുറ്റത്ത്‌ ചെന്നിറങ്ങാം എന്ന ഒറ്റകാരണത്താൽ മാവേലിക്കര വരുന്ന ദിവസങ്ങളിൽ അൽപം താമസമുണ്ടെങ്കിലും ഈ വിദ്വാനെ പതിവായി കാത്ത്‌ നിൽക്കും..

അങ്ങനെ നമ്മുടെ ബസ്സ്‌ പോകാൻ സമയമായി..പതിവുപോലെ ഡ്രൈവറും കണ്ട്രാവിയും (കണ്ടക്ടർ) പിന്നെ ഞാനും..ഡബിൾ ബെല്ല് കൊടുത്തതും അപശകുനം പോലെ ഒരുത്തൻ ഓടിപിടഞ്ഞ്‌ വരുന്നു..കണ്ടാലെ അറിയാം..ആൾ ഒരു ആഡ്യനാണു..കരുനാഗപള്ളി ബോർഡ്‌ കണ്ട്‌ മര്യാദക്ക്‌ പോകുന്ന ഏതോ വണ്ടിയാണന്ന് തെറ്റുധരിച്ച്‌ വന്ന് കയറിയതാണന്ന് കണ്ട്രാവിക്ക്‌ മനസ്സിലായി..ചാടി കയറുന്നതിനു മുൻപേ എവിടെ പോകാനാണന്ന് കക്ഷിയുടെ ചോദ്യം..കരുനാഗപള്ളി വരേയും താൻ ഉണ്ടാകുമെന്ന് ആഡ്യന്റെ മറുപടി..തുടർന്ന് കണ്ട്രാവി ഈ ബസ്സിൽ പ്പൊകുന്നതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച്‌ ആഡ്യനു ഒരു ക്ലാസെടുത്തു..ഭൂലോക കറക്കം, സമയ നഷ്ടം,പണ നഷ്ടം, പക്ഷെ അതൊന്നും കേട്ട്‌ നമ്മുടെ ആഡ്യൻ കുലിങ്ങിയില്ല..അങ്ങേർക്ക്‌ ഈ ബസ്സേതന്നെ പോണം..കണ്ട്രാവി ഒന്നുംകൂടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആളു വിടുന്ന ഭാവമില്ല..അങ്ങനെ ഞങ്ങൾ നാലുപേർ യാത്ര പുറപ്പെട്ടു..ഇടക്കുവെച്ച്‌ ആ പഞ്ചായത്തിൽതന്നെയിറങ്ങാനായി രണ്ടുമുന്ന് പേരുംകൂടെ കയറി.ബസ്സ്‌ മെയിൻ റോഡിൽനിന്നും പഞ്ചായത്ത്‌ റോഡിലേക്ക്‌ ഇറങ്ങി..ഗ്രാമപ്രദേശ്ശ്ത്തിന്റെ മനോഹാരിതയും,ജനങ്ങളുടെ നിഷ്കളങ്കതയും, ഗൾഫ്‌ ജീവിതവും തുടങ്ങി കെട്ടിയോളയും വീട്ടുകാരേയും പറ്റിയും നമ്മുടെ ആഡ്യൻ കണ്ട്രാവിയോട്‌ വിളമ്പിക്കൊണ്ടിരുന്നു..

ഗ്രമത്തിന്റെ നിഷ്കളങ്കത വിവരിക്കുന്നതിനിടക്ക്‌ എന്തോ ഒരു ശബ്ദം കേട്ടു..പിന്നെ സംസാരിച്ചതു ഡ്രൈവറാണു.."ഓ..ഗിയർ ബോക്സ്‌ പോയന്ന തോന്നുന്നെ"സന്തോഷം പരമാവധി ഉള്ളിലൊതിക്കി അണ്ണൻ മൊഴിഞ്ഞു..ആ സന്തോഷത്തിനു പ്രധാനകാരണം ഇന്നിനി ഇതുപിടിച്ച്‌ വളയ്ക്കണ്ടാലോ എന്ന ചിന്തയിൽനിന്നാണന്ന് ഏതു കൊച്ച്‌ കുട്ടിക്കും മനസ്സിലാകും..രാവിലെ അമ്പലത്തിൽ തേങ്ങയുടച്ചതിനു ഫലമുണ്ടായി എന്ന് അണ്ണന്റെ ആ മുഖം വിളിച്ച്‌ പറയുന്നുണ്ടായിരുന്നു..ആ പഞ്ചായത്തുകാരായതുകൊണ്ടു ഞങ്ങൾക്ക്‌ നടന്നുവേണമെങ്കിലും വീട്‌ പിടിക്കാം..പക്ഷെ നമ്മുടെ ആഡ്യന്റെ ആത്മവിശ്വാസത്തിനു ആ സമയംകൊണ്ട്‌ അൽപം ക്ഷതമേറ്റിരുന്നു..എങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ അണ്ണൻ കണ്ട്രാവിയോട്‌ ചോദിച്ചു

"അടുത്ത ബസ്സ്‌ ഉടനെതന്നെ കാണുമെല്ലൊ;അല്ലെ?"
കണ്ട്രാവി: "ഏയ്‌..ഇതുവഴിയോടുന്ന ഒരേയൊരു ശകടം ഇതാ..ഇനിയിപ്പം ഇതുശരിയാകുന്നവരെ ഗ്രാമത്തിന്റെ നിഷ്കളങ്കതയും മനോഹാരിതയും ഒക്കെക്കണ്ട്‌ നമുക്കിതിനകത്ത്‌ തന്നെ ഇങ്ങനെയിരിക്കാം."

ഏഴുപേരെ ഉള്ളായിരുന്നെങ്കിലും ഞങ്ങളുടെ ആ ചിരി കരുനാഗപള്ളി വരെ എത്തിക്കാണണം..

Friday, April 17, 2009

ലോകസഭാ തിരഞ്ഞെടുപ്പ് : എന്റെ കണക്കുകു‌ട്ടലുകള്‍

ലോകസഭാ തിരഞ്ഞെടുപ്പിലെ എന്റെ കണക്കുകൂട്ടലുകൾ

തിരുവനന്തപുരം - എൽ ഡി എഫ്‌ (സാധ്യത)

ആറ്റിങ്ങൽ - എൽ ഡി എഫ്‌ (ഉറപ്പ്‌)

കൊല്ലം - എൽ ഡി എഫ്‌ (ഉറപ്പ്‌)

പത്തനംതിട്ട - യു ഡി എഫ്‌ (ഉറപ്പ്‌)

മാവേലിക്കര - യു ഡി എഫ്‌ (ഉറപ്പ്‌)

ആലപ്പുഴ - യു ഡി എഫ്‌ (ഉറപ്പ്‌)

കോട്ടയം - യു ഡി എഫ്‌ (ഉറപ്പ്‌)

ഇടുക്കി - യു ഡി എഫ്‌ (ഉറപ്പ്‌)

ഇറണാകുളം - യു ഡി എഫ്‌ ( ഉറപ്പ്‌)

ചാലക്കുടി - യു ഡി എഫ്‌ (ഉറപ്പ്‌)

ത്രിശ്ശൂർ - യു ഡി എഫ്‌ (സാധ്യത)

ആലത്തൂർ - എൽ ഡി എഫ്‌ (ഉറപ്പ്‌)

പാലക്കാട്‌ - യു ഡി എഫ്‌ (ഉറപ്പ്‌)

പൊന്നാനി - യു ഡി എഫ്‌ ( ഉറപ്പ്‌)

മലപ്പുറം - യു ഡി എഫ്‌ (ഉറപ്പ്‌)

കൊഴിക്കോട്‌ - യു ഡി എഫ്‌ (സാധ്യത)

വയനാട്‌ - യു ഡി എഫ്‌ (ഉറപ്പ്‌)

വടകര - എൽ ഡി ഏഫ്‌ ( ഉറപ്പ്‌)

കണ്ണൂർ - യു ഡി എഫ്‌ (സാധ്യത)

കാസർക്കോട്‌ - എൽ ഡി എഫ്‌(ഉറപ്പ്‌)

മൊത്തത്തിൽ മുന്നണികൾക്ക്‌ ഉറപ്പുള്ള സീറ്റുകൾ

എൽ ഡി എഫ്‌ - 05 യു ഡി എഫ്‌ - II

ജയിക്കാൻ സാധ്യതയുള്ള സീറ്റുകൾ

എൽ ഡി എഫ്‌ -01 യു ഡി എഫ്‌ - 3

അടിയൊഴുക്കുകൾ,ഉൾപാർട്ടി പ്രശ്നങ്ങൾ,വോട്ട്‌ മറിക്കലുകൾ,വിമതർ,ജനതാദൾ- മുരളീധരൻ ഫാക്ടറുകൾ, മണ്ടല പുനർനിർണയങ്ങൾ മുതലായ കാര്യങ്ങളെ കുറിച്ച്‌ വെറുതെ സംവദിക്കാമെങ്കിലും ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ രീതി നോക്കിയൽ തെക്കുള്ള നാലു മണ്ടലങ്ങൾ ഒഴിച്ചുള്ള സ്ഥലങ്ങൾ 2004 നെ ഓർമ്മിപ്പിക്കുന്നു.ഇത്തവണ തിരിച്ചായിരുക്കുമെന്ന് മാത്രം.ഇടതുപക്ഷത്തിന്റെ പല സുരക്ഷിത മണ്ടലങ്ങളിലും അവർക്ക്‌ ഭൂരിപക്ഷം കുറയാനാണു സാധ്യത.മധ്യ കേരളത്തിൽ തീർച്ചയായും ഒരു എൽ ഡി എഫ്‌ വിരുദ്ധ തരങ്കമുണ്ട്‌.എന്നിരുന്നാലും 2004 ൽ എൽ ഡി എഫ്‌ രുചിച്ച വിജയം ഇക്കുറി അതേ രീതിയിൽ യു ഡി എഫ്‌ നു കിട്ടുമൊ എന്ന കാര്യം സംശയമാണു. അതുകൊണ്ടുതന്നെ അവരുദ്ദേശ്ശിക്കുന്ന 15 സീറ്റിൽ കുറയുന്ന ഒരോ സീറ്റും ഇടതുമുന്നണിക്ക്‌ 20 സീറ്റും പിടിച്ച ആവേശം പകരും.





Wednesday, April 15, 2009

തിരഞ്ഞെടുപ്പ്: ജയിക്കാന്‍ സാധ്യത ഉള്ളവര്‍...

കുട്ടിക്കാലം മുതലേ അൽപം മാജിക്ക്‌ ഒക്കെ കാണിക്കുന്നത്‌ എന്റെയൊരു ടൈം പാസാണു(ജസ്റ്റ്‌ ഫോർ ഹൊറാർ)..ആരുമറിയാതെ അമ്മ ഒളിപ്പിച്ചുവെയ്ക്കുന്ന അച്ചപ്പം കണ്ടുപിടിക്കുക,അപ്പൻ ഷെൽഫിൽ കൊണ്ടുവെയ്ക്കുന്ന രണ്ടുരൂപാ, അഞ്ചുരൂപ നോട്ടുകൾ ഐസ്‌ ക്രീം കാരന്റെ പെട്ടിയിലേക്ക്‌ മറ്റുക(ഇതിനെ കൂടു വിട്ടു കൂടൂമാറ്റം എന്ന് പറയും ) മുതലായ കാര്യങ്ങളിൽ പ്രാവണ്യം നേടീയതിനുശേഷം ഇനിയെന്ത്‌ എന്ന് ആലോചിച്ചിരിക്കുമ്പോഴാണു മുതുകാടിന്റെ പല ഐറ്റങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടത്‌.അണ്ണന്റെ റ്റ്രാൻസ്ഫൊർമ്മേഷൻ വിദ്യ എനിക്കങ്ങ്‌ പോതിച്ചു..ഇതെങ്ങനെ ജീവിതത്തിൽ പകർത്താം എന്നതായി അടൂത്ത ചിന്ത..

ആസമയത്താണു ഓണപരീക്ഷയുടെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ കൈയിൽകിട്ടുന്നത്‌..സത്യം പറയാമല്ലൊ അതിൽ എഴുതിയിരിക്കുന്ന മാർക്ക്‌ കണ്ട്‌ കണ്ണു തള്ളിപ്പ്പ്പോയി..പേപ്പർ കിട്ടിയപ്പൊ വീട്ടിൽ പറഞ്ഞ മാർക്കും പ്രോഗ്രസ്സ്‌ റിപ്പോർട്ടിലെഴുതിയിരിക്കുന്ന മാർക്കും തമ്മിൽ വീരേന്ദ്ര കുമാറും കൊച്ചു പ്രേമനും പോലുള്ള വത്യാസം..കണക്കിനു വീട്ടിപറഞ്ഞ മാർക്ക്‌ 38..പ്രോഗ്രസ്സ്‌ റിപ്പോർട്ടിൽ ആ അദ്ധ്യാപകബൂഷ്വകൾ എഴുതിപിടിപ്പിച്ചിരിക്കുന്നത്‌ 18...അതുപോലെതന്നെ സയൻസിനും...എന്നിലെ മജിഷ്യൻ ഞാൻ പോലും അറിയാതെയുണർന്നു..ഇല്ല്യൂഷൻ, വാനിഷിംഗ്‌,റ്റ്രാൻസ്ഫൊർമ്മേഷൻ മുതലായ മാജിക്‌ ഐറ്റംസ്‌ മനസ്സിലൂടെ കടന്നുപോയി..സമ മാർക്കുകാരായ മറ്റു മജിഷ്യന്മാർ ചെയ്യുന്നത്‌ എന്താനന്ന് ഞാൻ അവരുമായി ചർച്ചചെയ്തു..കൂട്ടുകാരനായ രതീഷ്‌ ആണു റ്റ്രാൻസ്ഫൊർമ്മേഷന്റെ അന്തത സാധ്യതകളെ കുറിച്ച്‌ പറഞ്ഞുതന്നത്‌..ലവന്റെ അപ്പന്റെ ഒപ്പ്‌ റ്റ്രാൻസ്ഫോം ചെയ്താണത്രെ അവൻ ഈ കുടുക്കിൽനിന്നും രക്ഷനേടുന്നത്‌..ഒന്നുമില്ലന്നേ!!! അപ്പന്റെ ഒപ്പ്‌ മോൻ ഇടുന്നു..സിമ്പിൾ..എന്തിനാ ഇതിനൊക്കെ വല്യ ജോലിത്തിരക്കൊക്കെയുള്ള അപ്പന്മാരെ മിനക്കെടുത്തുന്നെ???

രാത്രിമുഴുവൻ അപ്പന്റെ ഒപ്പ്‌ വരക്കാൻ ശ്രമം നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്താൻ സാധിച്ചില്ല..അതുകൊണ്ട്‌ പ്രോഗ്രസ്സ്‌ റിപ്പോർട്ട്‌ ബാഗിൽതന്നെ വിശ്രമിച്ചു..ഇതിനിടയിലെപ്പോഴോ വീട്ടിലെ ചാര ഉപഗ്രഹമായ ചേച്ചി ബാഗിലുറങ്ങുകയായിരുന്ന സംഭവത്തെ കണ്ടുപിടിച്ചു..വിവരം നേരെ കേന്ദ്രത്തിലെത്തി..അടുക്കളക്കകത്തിട്ടായിരുന്നെന്നാ ഓർമ്മ..അപ്പന്റെ കൈയിൽ നിന്ന് ഇല്ല്യുഷൻ,റ്റ്രാൻസ്ഫൊർമ്മേഷൻ,കൂടുവിട്ട്‌ കൂടുമാറ്റം പിന്നെ അപ്പന്റെ മാത്രം പ്രത്യേകതയായ ചില സ്പെഷിയൽ നമ്പേഴ്സ്‌ എല്ലാം മൊത്തൊത്തോടെ പഠിക്കാൻ ആ ഒറ്റ രാത്രികൊണ്ട്‌ സാധിച്ചു..

ഇങ്ങനെ ജന്മന മജിഷ്യനായ ഞാൻ തിരഞ്ഞെടുപ്പുകാലത്തെ മാനിച്ച്‌ ഒരു പുതിയ ഐറ്റം അവതരിപ്പിക്കയാണു..ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനർത്തികളുടെ പേരുവിവരം താഴെ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്‌..





സോറി..പെട്ടി ഞാൻ ഇപ്പൊ തുറക്കത്തില്ല...മേയ്‌ 16 ആകട്ടെ..മാജിക്കും, എക്സിറ്റ്‌ പോളും ഒക്കെ നിരോധിച്ചിരിക്കുവല്ലെ?? നിങ്ങളുവേണേ ചുമ്മ ഊഹിച്ചോ!!!
(പെട്ടി ഗൂഗുൾജി തന്നതാ..)

Saturday, April 11, 2009

രമേട്ടന്റെ വാല്മീകി!!!

രാമേട്ടൻ അഗാധ നിദ്രയിലായിരുന്നു..കുറച്ച്‌ മാസങ്ങളായുള്ള അദ്ദേഹത്തിന്റെ വനവാസം ആ ശരീരത്തെ ആകെ തളർത്തിയിരുന്നു..രാത്രിയുടെ ഏതോയാമങ്ങളിൽ ആ ചിന്ത അദ്ദേഹത്തിന്റെ കുണ്ടലീഭാഗത്തൂടെ(എന്നുവെച്ചാ ഏന്തുവ?)കടന്നുപോയി..അതെ!!! ഒരു പുതിയ വാല്മീകി അവതിരിച്ചിരിക്കുന്നു..അല്ലേലും അണ്ണൻ കുറച്ചുകാലം കൊണ്ട്‌ രാമായണം ഒന്ന് മാറ്റിയെഴുതാൻ ഇരിക്കുവായിരുന്നു..പറ്റിയ ആളിനെ കിട്ടാഞ്ഞോണ്ട്‌ ആകെ സങ്കടിച്ചിരിക്കുമ്പൊഴാ കുണ്ടലീഭാഗത്തൂടെ ആ ചിന്ത മഥനം ചെയ്തത്‌ ..

അഗാധ നിദ്രയിലാരുന്നെങ്കിലും മനസ്സിന്റെ അടിത്തട്ടിലിട്ട്‌ അണ്ണൻ പല പ്രാവശ്യം ഹരി ഗുണി ചെയ്തു..പഴയ വാല്മീകി ആദ്യം ചണ്ടാളനായിരുന്നു..ഒരിക്കൽ നാരദമുനി അദ്ദ്യാന്റെ പ്രകടനകണ്ട്‌ ഇഷ്ടപെട്ട്‌ അണ്ണനു ഒരു കോമ്പ്ലിമന്റ്‌ കൊടുത്തു.. കുറച്ച്‌ നാൾ മര..മര..എന്ന് പറഞ്ഞ്‌ ധ്യാനിച്ചോളാൻ..ധ്യാനിച്ച്‌ ധ്യാനിച്ച്‌ ഒരുനാൾ അണ്ണനെ ചിതൽപുറ്റ്‌ മൂടി.. ഒരർദ്ധത്തിൽ അതുതന്നെയല്ലെ ഇവിടേയും സംഭവിച്ചിരിക്കുന്നത്‌..ആവശ്യത്തിനും അനാവശ്യത്തിനും പടക്കം പൊട്ടിച്ചോണ്ട്‌ നടന്ന മ്മടെ പുതിയ വാൽമികിയെ പെറ്റിക്കേസ്ചാർജ്ജ്‌ ചെയ്ത്‌ ജയിലിൽ പിടിച്ചിട്ടു..ആകെ പെട്ടുപോയ അണ്ണനെ കാണാൻ പത്ത്‌ വർഷം മുൻപ്‌ ഒരു അഭിനവ നാരദൻ ജയിലിൽ എത്തി..രക്ഷപെടാനുള്ള അവസാന മാർഗ്ഗം പറഞ്ഞുകൊടുത്തു..കണ്ണൂരൊള്ള ഒരു മൂത്താപ്പായെ മനസ്സിൽ ധ്യാനിച്ച്‌ എരുമ..എരുമ..എന്ന് ഉരുവിട്ടോണ്ടിരുന്നോളാൻ..സത്യത്തിൽ അതുകൊണ്ടല്ലെ അണ്ണൻ ജയിൽ മോചിതനായത്‌..അപ്പൊപിന്നെ അദ്ദേഹംതന്നെയല്ലെ രമായണം റിലോഡ്‌ ചെയ്യാൻ പറ്റിയ അവതാരം..ഹൊ രാമേട്ടനെ സമ്മതിക്കണം..

കട്ടിലീന്ന് ഞെട്ടിയുണർന്ന അദ്ദേഹം തന്റെ കണ്ടുപിടുത്തം ഒരു പ്രസ്താവനയാക്കി പത്രമോഫീസുകളിലേക്ക്‌ അയക്കാൻ ഒരുത്തനെ ഏൽപിച്ചു..പക്ഷെ പുറം ലോകം അതുകണ്ടില്ല..കുതിരവട്ടത്തുനിന്നും ഇറക്കുന്ന പ്രസ്താവനകൾക്ക്‌ സാധാരണ സംഭവിക്കുന്നത്‌ അതിനും സംഭവിച്ചു..പ്രസ്താവന നാലായി കീറി ചവറ്റുകൊട്ടയിൽ..ചവറെടുക്കാൻ വരുന്ന കോപ്പറേഷൻ വണ്ടിയിൽ കയറി പ്രസ്താവന നാടിന്റെ നാന ഭഗങ്ങളിൽ അലഞ്ഞു..ഒരോ ഭാഗവും ഒരോ സ്ഥലങ്ങളിൽ ചെന്നു വീണു..ആ അഴ്ചയിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്ന മാധ്യമ സിന്റിക്കേറ്റങ്ങങ്ങളുടെ മുഖം പാതി സന്തോഷവും മറുപാതി ദുഖവുമായിരുന്നു..ചർച്ച പുരോഗമിക്കുംതോറും അവരുടെ മുഖം കൂടുതൽ പ്രസ്സന്നമായി..അതെ,മുറിഞ്ഞുപോയ കഷണങ്ങൾ എല്ലാം തങ്ങളിൽ പലരുടെ കൈയിൽ തന്നെയുണ്ട്‌..പിന്നെ ആമന്തിച്ചില്ല..നിമിഷനേരം കൊണ്ട്‌ വാർത്ത മലയാളദേശം മുഴുവൻ എത്തി..

വിവരമുള്ള ചിലർ വാർത്തയെ പുച്ഛിച്ച്‌ ചിരിച്ച്‌ തള്ളി.. ചങ്ങലക്കിടണ്ട മറ്റു ചിലരുടെ ഉദ്ദേശ്ശ്ം വേറൊന്നായിരുന്നു..അവരിൽ ചിലർ മലപ്പുറത്തേക്കും മറ്റുചിലർ കാന്തപുരത്തേക്കും ഓടി..
കാന്തപുരത്തേക്ക്‌ ഓടിയവർക്ക്‌ മഹാഭാരതം മാറ്റിയെഴുതണം

മലപ്പുറത്ത്‌ ചെന്നവർക്ക്‌ മാറ്റിയെഴുതണ്ട പുസ്തകം
ബൈബിൾ

Monday, April 6, 2009

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" റീലോഡഡ്‌

അന്തക്കാലം
തമ്പ്രാൻ അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ച്‌ തൊഴുത്‌ ഉമ്മറത്ത്‌ വന്ന് കാര്യസ്ഥൻ കൊടുത്ത വെറ്റില മിശ്രണം ഒന്ന് ആഞ്ഞ്‌ മുറിക്കി എന്നിട്ടൊന്ന് ആഞ്ഞു തുപ്പി ചാരുകസേരയിൽ കുടവയറും തിരുമ്മി കിടക്കുന്നു.കാര്യസ്ഥൻ ഇന്നലെ ചായപീഡികയിൽ നടന്ന സംഭാഷണങ്ങളും തെക്കേലെ ജാനൂന്റെ ചില ചുറ്റിക്കളികളും ഒക്കെ പറഞ്ഞ്‌ തമ്പ്രാനെ സുഖിപ്പിച്ചോണ്ട്‌ ഇരിക്കുമ്പോൾ നമ്മുടെ വേലു കടന്നുവരുന്നു.

തമ്പ്രാൻ: "ഇം..എന്താടാ വേലുവേ??..നി ഈ വഴിയൊക്കെ മറന്നോ?"
വേലു:"ഇല്ലമ്പ്രാ..രണ്ട്‌ ദിവസം പ്ലാമൂട്ടിലെ ലോനപ്പൻ കുഞ്ഞിന്റെയടുത്ത്‌ കുറച്ച്‌ പണിയുണ്ടാർന്ന്..അതുകൊണ്ടാ ഇങ്ങൊട്ട്‌ കാണാഞ്ഞെ..."
നടു അൽപം വളച്ച്‌ കൈ രണ്ടും നെഞ്ചിനു ക്രോസുവെച്ച്‌ വേലു മൊഴിഞ്ഞു..
തമ്പ്രാൻ:"തേങ്ങയിട്ടിട്ട്‌ രണ്ട്‌ മാസമായിരിക്കുണൂ..കഴിഞ്ഞ മീനമാസത്തിലാണന്ന് തോന്നണു.."
കാര്യസ്ഥൻ ഇടക്കുകയറി:"അതെ അതെ..മീനം 10ത്തിനായിരുന്നു.."
തമ്പ്രാൻ:"വേലൂ..നീയൊരു കാര്യംച്ചെയ്യ്‌..നമ്മുടെ തെക്കേ പറമ്പീന്ന് തുടങ്ങിക്കൊ..അവിടെ ഈയടെയായി കള്ളന്മാരുടെ ശല്യമുണ്ടോന്നൊരു സംശയം..ഒള്ളത്‌ ഇങ്ങിട്ടോണ്ട്‌ പോരു.."
വേലു:"ശരിയമ്പ്രാ.." എന്നിട്ട്‌ കാര്യസ്ഥനെ ദയനിയമായി നോക്കുന്നു..
കാര്യസ്ഥൻ: "ഇം..ഇം..നീയങ്ങോട്ട്‌ പൊയ്ക്കൊ..ഞാൻ പുറകെ എത്തിയേക്കാം."

തെക്കേപറമ്പിലെ രണ്ടേക്കറിൽ പരന്ന് കിടക്കുന്ന തെങ്ങിന്തോപ്പ്‌ വേലും കൂട്ടരും കൈയ്യേറുന്നു..അവിടെയും ഇവിടയും വീണുകിടക്കുന്ന ഉണങ്ങിയ കൊതുമ്പും ചൂട്ടും കാര്യസ്ഥൻ ഒരറ്റത്ത്‌ കൂട്ടിയിടുന്നു..വൈകുന്നേരത്തോടെ തെങ്ങായ തെങ്ങെല്ലാം കയറി മൂത്ത തേങ്ങയെല്ലാം വെട്ടിയിട്ട്‌ അതു ചുമെന്ന് ഇല്ലത്ത്‌ കൊണ്ട്‌ കൂട്ടിയിട്ടു..അടുത്താതായി തേങ്ങയെണ്ണുന്ന ജോലീ..എണ്ണുന്ന കൂട്ടത്തിൽ പേഡായത്‌ വേറെ മാറ്റീടുന്നു..ഇരുപെതെണ്ണം എണ്ണുമ്പൊൾ ഒരെണ്ണം വേലുവിന്റെ അക്കോണ്ടിൽ..രണ്ടായിരം തേങ്ങയെണ്ണി അതിൽ നൂറെണ്ണം കൊയ്യാലായി എടുത്ത്‌ വേലു നടന്നകന്നു..വേലും ഹാപ്പി..തമ്പ്രാനും ഹാപ്പി!!!

ഇന്തക്കാലം
സമയം വൈകുനേരം ഏകദേശം 8.30 ആയിക്കാണും.കുട്ടികളോടും കുടുമ്പത്തോടും ഒപ്പം ഐഡിയ സ്റ്റാർ സിംഗർ കാണുന്ന വേലു..അണ്ണാച്ചിടേം ശരത്ത്‌ സാറിന്റേം കോമെടി കേട്ട്‌ രസിച്ചിരിക്കുമ്പൊ പുറത്താരൊ കോളിംഗ്‌ ബെൽ അടിക്കുന്നു..പുറത്ത്‌ വന്നവന്റെ അപ്പനുവിളിച്ചോണ്ട്‌ വേലു കതക്‌ തുറന്നു..മുറ്റത്ത്‌ നമ്മുടെ തമ്പ്രാൻ...

തമ്പ്രാൻ:" വേലൂ..തിരക്കിലാരുന്നൊ?"

വേലു: "ദേണ്ട്‌ ഉണ്ണിയേട്ടാ, എനിക്ക്‌ നേരത്തെ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല.ഒരു തെങ്ങിക്കയറുന്നതിനു 30 രൂപ..പഴയ കൊയ്യാലുപരുപാടിയൊന്നും ഇനി പറ്റില്ല..അല്ലേൽ തന്നെ ഒരു തെങ്ങെ കയറിയ കിട്ടുന്നത്‌ മൂന്നൊ നാലോ തേങ്ങയ..അതിത്തന്നെ രണ്ടെണ്ണം പേഡായിരിക്കും.."

തമ്പ്രാൻ:"വേലൂ..ഞാൻ എത്ര നാളായി ഇവിടിങ്ങനെ കയറിയെറങ്ങുന്നു..ആറുമാസം മുൻപാ തേങ്ങയിട്ടത്‌..ആകപ്പാടെയുള്ള നാൽപ്പത്‌ സെന്റ്‌ പുരയിടത്തിലുള്ള 25 മൂട്‌ തെങ്ങിൽനിന്ന് കിട്ടുന്നത്‌ 75 തേങ്ങയ..അതിൽത്തന്നെ പകുതിയും മണ്ടരിയാ...കുറേയെണ്ണം ഇപ്പൊ തന്നെ കൊഴിഞ്ഞു പോയി..ബാക്കിയെങ്കിലും കയറിയൊന്ന് ഇട്ട്‌ താ.."

തമ്പ്രാൻ നടു അൽപം വളച്ച്‌ കൈ നെഞ്ചിനു ക്രോസ്സ്‌ വെച്ചില്ലന്നേയുള്ളൂ..ആ സംഭാഷണത്തിൽ അതെല്ലാം അടങ്ങിയിരുന്നു..
വേലു: "ശരി.ഈയൊരു പ്രാവശ്യത്തേനു ഞാൻ വന്ന് തേങ്ങയിട്ടുതരാം.പക്ഷെ ഒരുകാര്യം;തേങ്ങ മാത്രമേ ഇടൂ..ഉണങ്ങിയ ഓല, കൊതുമ്പ്‌ ഒക്കെ വെട്ടിയിടാൻ വേറെ ആളെ നോക്കണം..തേങ്ങ ചുമന്നോണ്ട്‌ പോകാൻ ചുമട്ട്‌ തൊഴിലാളി സഖാക്കളെ ആരെയെങ്കിലും വിളിച്ചാ മതി.."

തമ്പ്രാൻ അൽപം ആശ്വസത്തോടെ അവിടുന്ന് നടന്നകന്നു..പോകുന്ന വഴി റോഡരികിൽക്കണ്ട മണിമാളികയിലേക്ക്‌ നോക്കി..അവിടെ പഴയ കാര്യസ്ഥൻ ചാരുകസേരയിൽ ഇരിപ്പൊണ്ടാരുന്നു..കൂട്ടത്തിൽ ചില ശിങ്കടികളും..കക്ഷിടെ മോൻ ഗൾഫിലായോണ്ട്‌ പൂത്ത കാശുണ്ട്‌..വീട്ടിൽ ചുമ്മാ വരുന്നവർക്ക്‌ വരെ അണ്ണൻ കാശ്‌ വലിച്ചെറിയും...ഒരു തെങ്ങിൽ കയറുന്നതിനു നൂറു രൂപകൊടുക്കുമ്മെന്നാണു കേൾവി.

വരുന്തക്കാലം (വരുന്ന കാലം)
പതിവുപോലെ ഒരു ദിവസം.തമ്പ്രാന്റെ വീട്ടുപടിക്കൽ ചീറിപാഞ്ഞ്‌ ഒരു ഹുൻഡായി ആക്സന്റ്‌ കാർ വന്ന് നിന്നു..പത്രം വായിച്ചോണ്ടിരുന്ന തമ്പ്രാട്ടി ആരാണന്ന് എത്തിനോക്കി.കാറിൽനിന്നും ഷർട്ടും പാൻസും ഇൻ ചെയ്ത്ത വേലു ഇറങ്ങി

വേലു: നാണിയമ്മേ..എവിടാ നിങ്ങടെ കെട്ടിയോൻ?
തമ്പ്രാട്ടി: പറമ്പിലുണ്ട്‌..

വേലു നേരെ പറമ്പിലോട്ട്‌...
തമ്പ്രാൻ ഒരോ തെങ്ങിലും കയറി തേങ്ങ ഇടുകയാണു. തേങ്ങാ മാത്രമല്ല, ഉണങ്ങിയ കൊതുമ്പും ഒലയും എല്ലാം ഇടുന്നുണ്ട്‌..

വേലു: ഡേ..ഉണ്ണീ..എങ്ങനയുണ്ട്‌ ഈ പ്രാവശ്യം...തേങ്ങയൊക്കെ ഉണ്ടൊ??
തമ്പ്രാൻ: കുഴപ്പമില്ലാതെയുണ്ടു വേലുതമ്പ്രാ..
വേലു: ഹാ..പെട്ടന്നാകട്ട്‌..എനിക്ക്‌ ഒരുപാട്‌ പണിയുള്ളാതാ..
തമ്പ്രാൻ വേഗത്തിൽ വെട്ടിയിട്ട തേങ്ങയെല്ലാം എണ്ണാൻ തുടങ്ങി..
തമ്പ്രാൻ: മൊത്തം 100 എണ്ണം ഉണ്ട്‌ തമ്പ്രാ...
വേലു: ശരി.20 എണ്ണത്തിനു ഒരണ്ണം വെച്ച്‌ താൻ എടുത്തോണ്ട്‌ ബാക്കിയെല്ലാം മാറ്റിയിട്‌.വൈകുന്നേരം എന്റെ പിള്ളേർ വന്ന് എടുത്തോളും..

കാറിനെ ലഷ്യമാക്കി നീങ്ങിയ വേലുവിനെ ഉണ്ണിതമ്പ്രാൻ പിറകീന്ന് വിളീച്ചു..തിരിഞ്ഞുനിന്ന വേലുവിന്റെ കഴുത്തിൽ, തമ്പ്രാൻ കൈയിലിരുന്ന വെട്ടുകത്തി ഇറക്കിയെടുത്തു...
തമ്പ്രാട്ടിയോട്‌ ഒരുവാക്കുപോലും ഉരിയാടാതെ തമ്പ്രാൻ ഒളിവിൽ പോയി..

കുറച്ച്‌ നാളിനു ശേഷം...ആ മുക്കിനു ഒരു തെരുവുനാടകം അരങ്ങേറി..നാടകത്തിന്റെ പേരു..

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി"

രചന, സംവിധാനം: ഉണ്ണി തമ്പുരാൻ
അരങ്ങത്ത്‌:കാലചക്ക്രം തിരുഞ്ഞുകളിച്ചതിന്റെ ഫലമായി,ബൂർഷ്വാ മുതലാളികളിൽ നിന്നും ചൂഷണപ്പെടുന്ന തൊഴിലാളിവർഗ്ഗമാകേണ്ടി വന്ന ഒരുപറ്റം പാവം തമ്പ്രാക്കന്മാർ!!

Saturday, April 4, 2009

ദൈവമേ ഇനിയെന്കിലും മനസ്സിലാക്കു‌...

പെസ്സഹാ വ്യാഴം, ദുഖ വെള്ളി..ഹും.. മൊത്തത്തിൽ വരുന്ന ആഴ്ച അൽപം കഷ്ടമാണു.വിവരമുള്ള ഏതോ അപ്പച്ചന്മാർ അറിഞ്ഞിട്ട പേരാണു കഷ്ടാനുവാഴ്ചയെന്ന്.ഇനിയിപ്പൊ ദിവസോം സന്ധ്യക്ക്‌ പള്ളീൽ പോണം,പത്തമ്പതു പ്രാവശ്യം ഗു(കു) മ്പിടണം,മനസ്സും ശരീരവും ശോകമൂകമാകണം, നാട്ടിലാരുന്നെങ്കിൽ മീൻ, മുട്ട, ഇറച്ചി മുതലായ ഒരു സംഭവങ്ങളും ഈ ആഴ്ച കിട്ടുമായിരുന്നില്ല.ഒള്ളി പച്ചക്കറി വിത്ത്‌ കഞ്ഞി..എന്നാലും എന്റെ പിതാവേ ഇത്രയൊക്കെ കഷ്ടപാടുകൾ ഞങ്ങൾക്ക്‌ തരാനാരുന്നെങ്കിൽ അങ്ങ്‌ ക്രൂശിൽ തൂങ്ങേണ്ടിയിരുന്നില്ല..

പണ്ടെങ്ങൊ ഒരു ഏപ്രിൽ ഒന്നാം തിയതി അപ്പൻ വളരെ ഗൗരവത്തൊടെ, " ഡാ.. ഈ വർഷം ഈസ്റ്ററും, ദുഖ വെള്ളിയും ഏതു ദിവസമാണന്നു നോക്കിയേ?" എന്ന് ചോദിച്ചതും, 'എല്ലാം മനോരമ കലണ്ടറിലുണ്ട്‌' എന്ന ഭാവത്തോടെ ഓടിച്ചെന്ന് കലണ്ടർ തപ്പി ദിവസം കണ്ടുപിടിച്ച്‌" അപ്പാ, ഈ വർഷം ദുഖ വെള്ളി, വെള്ളിയാഴ്ചയും, ഈസ്റ്റർ ഞായറാഴ്ചയുമാണന്ന് അഭിമാനത്തോടെ പറഞ്ഞതും,"എടാ മണ്ടാ, എല്ലാ വർഷവും അത്‌ അങ്ങനയാ.." എന്ന് പറഞ്ഞു അപ്പൻ കളിയാക്കിയതുമൊക്കയ ഈ ആഴ്ചയെ സംബന്ധിച്ച്‌ മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകൾ..

എങ്കിലും എന്റെ ദൈവമേ..അങ്ങേയ്ക്ക്‌ ആ തല അൽപമെങ്കിലും ഒന്ന് പ്രവർത്തിപ്പിച്ച്‌ കൂടായിരുന്നൊ?? ജീവനുള്ള ആപ്പിൾ തിന്നല്ലെ തിന്നല്ലെ എന്ന് ആവർത്തിച്ച്‌ പറഞ്ഞിട്ടും ആ ഗൊച്ച്‌ ഗള്ളി ആദമിനെ കൊണ്ട്‌ അത്‌ തീറ്റിച്ചു..അവിടെവെച്ചേ മനുഷ്യകുലത്തോടുള്ള സഹവാസം അങ്ങ്‌ നിർത്തണമായിരുന്നു..അതിനുപകരം ചെയ്തതു എന്തോന്നാ..ഞങ്ങളെ കൊണപ്പെടുത്താൻ ഒരു പുത്രനെ അയച്ചു..ഞങ്ങളാര പുള്ളികൾ..മൂന്നിന്റന്ന് അതിയാനെ കുരിശ്ശെ കേറ്റി..മൂന്നാം പക്കം വേറൊരു നമ്പറിരക്കി അണ്ണൻ സ്വർഗ്ഗരാജ്യം പൂകിയെങ്കിലും അതോടെ ഞങ്ങൾക്ക്‌ പുതിയൊരു ഐറ്റം കൂടി കിട്ടി."പീഡനം". അന്ന് തുടങ്ങിയതാ തിരുമേനീ ഞങ്ങൾ..കണ്ണികണ്ടതിനെയെല്ലാം അറുമാദിച്ച്‌ നടന്ന് പീഡിപ്പിച്ചു..സ്ത്രീപീഡനം,മൃഗപീഡനം,ജോലിസ്ഥലത്തെ പീഡനം..ഞങ്ങൾ നന്നാകുകേല പിതാവേ...നന്നാകുകേല..

അതുകൊണ്ട്‌ അങ്ങെയ്ക്ക്‌ ചെയ്യാൻ പറ്റുന്ന ഒരു കാര്യമെയുള്ളു..ഞങ്ങളോ നന്നകുകേല..അങ്ങെങ്കിലും നന്നാകൂ..ഞങ്ങളെ കൊണപ്പെടുത്താൻ പുതിയ നമ്പറുകളൊന്നും ആലോച്ചിക്കാതെ ആ ഏദൻ തോട്ടത്തിൽ തേനും പാലും കഴിച്ച്‌ സുഖമായി ജീവിക്കൂ...അതല്ലാതെ ഇനിയും പുതിയ പുത്രന്മാരെ ഇറക്കാനാണു ഭാവമെങ്കിൽ പിതാവേ..ആദ്യ പുത്രനെ ഇറക്കിയതിന്റെ പുകിൽ ഇതുവരെ തീർന്നിട്ടില്ല..ഓർത്തുഡോക്സ്‌, പാർത്ത്രിയാർക്കീസ്‌, ലത്തീൻ കാതലിക്സ്‌, ചേരമർ ക്രിസ്തിയൻ,റോമൻ കാതലിക്സ്‌,മാർത്തോമ്മാ, സി.എസ്സ്‌.ഐ, പിന്നെ എണ്ണിയാലൊടുങ്ങാത്താ പെന്തക്കോസ്‌ സഭകൾ...ഇവരുടെയെല്ലാം മാർഗ്ഗം പലതാണെങ്കിലും ലക്ഷ്യം ഒന്നാണു..പണം ഉണ്ടാക്കുക അല്ലെങ്കിൽ തങ്ങളുടെ കൂടെ കൂടുതൽ കുഞ്ഞാടുകളെ കൂട്ടുക ...അല്ലാതെ അങ്ങയെ കൊണപ്പെടുത്തുകയല്ല..പിതാവേ!! മനസ്സിലായൊ?????
************************************************************************************
ഈ പോസ്റ്റ്‌ ഇവിടുന്ന് ഒന്ന് ഡിലീറ്റ്‌ ചെയ്തത..ഒരു ഡയറിക്കുറുപ്പായി കിടക്കട്ടെയെന്ന് വിചാരിച്ച്‌ സൂക്ഷിച്ച്‌ വെയ്ക്കുന്നു.!!!
Get This 4 Column Template Here
Get More Templates Here