Thursday, July 23, 2009

പ്രണയിച്ചോട്ടെ നിന്നെ..

അസ്തമയ സൂര്യനെ നോക്കി കടൽ തീരത്ത്‌ ഏകാകിയായി ഇരിക്കുമ്പോൾ മനസ്സ്‌ കലുക്ഷിതമായിരുന്നു.തിരിഞ്ഞുനോക്കുമ്പൊ ഒന്നും നേടാതെ പോയ ജീവിതം.ഏകാന്തത്തയ്ക്ക്‌ വശ്യമായ മനോഹാരിതയുണ്ടന്ന്‌ മനസ്സിലാക്കിയത്‌ കുട്ടിക്കാലെത്തെപ്പൊഴോ ആണ്‌.പരാജയത്തിന്റെ കൈപ്പുനീരുകളായിരുന്നു ജീവിതം മുഴുവൻ.പുറമേ എല്ലാമുണ്ടായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ വൻ പരാജയമാണാന്ന്‌ തോന്നലായിരുന്നു.ജീവിതത്തിന്റെ പല കാലഘട്ടെങ്ങളിലും അടിച്ചമർത്തപ്പെട്ടുപോയ ഒരു മനസ്സിന്റെ ഉടമയ്ക്ക്‌ വിജയിക്കാനുള്ള ത്രിഷ്ണ എങ്ങനുണ്ടാവാനാണ്‌?

എന്തിനേയും എതിർക്കാനുള്ള ത്രിഷ്ണയായിരുന്നു മനസ്സുനിറയേ..എവിടയും പരാജയപെടുത്താനായി ഒരു കൂട്ടം ചെകുത്താന്മാർ..ഒറ്റപ്പെടുത്താനും അവഗണിക്കാനും മത്സരബുദ്ധിയോടെ സമീപിക്കുന്നവർ..കഴിവില്ലാത്തവനെന്ന്‌ മുദ്രകുത്താൻ വെമ്പെൽകൊള്ളുന്നവർ..എല്ലാത്തിൽ നിന്നും ഭയത്തോടെയുള്ള ഒരുതരം ഒളിച്ചോട്ടമായിരുന്നു ജീവിതമത്രയും.

അഭയം നൽകാൻ ഈ കടൽതീരം മാത്രം.തീരത്തേയ്ക്ക്‌ വിതുമ്പി വരുന്ന ഒരോ തിരയ്ക്കും ഓരോ കഥ പറയാനുണ്ടാകും..തിരിച്ച്‌ തിരയോടും..നഷ്ടപ്പെടലിന്റെ,സന്തോഷത്തിന്റെ, വഞ്ചനയുടെ, സ്നേഹത്തിന്റെ കഥകൾ..തിരിച്ചുവരില്ലന്നുറപ്പുണ്ടെങ്കിലും വീണ്ടും വരാമെന്ന ഭാവത്തോടെ മന്ദഹസിച്ച്‌ വിടവാങ്ങുന്ന തിര..അടുത്ത ഭാവ്‌അം ഒരു പക്ഷെ രൗദ്രമായിരിക്കാം, അല്ലെങ്കിൽ അമിത സന്തോഷമായിരിക്കാം....തിരയ്ക്ക്‌ എത്രയെത്ര ഭാവങ്ങൾ,എന്തെല്ലാം കഥകൾ..

ഞാൻ നിന്നെ പ്രണയിക്കട്ടെ?
വേദനകൾ മറക്കാൻ...
പരിഭവങ്ങൾ പങ്കുവെയ്ക്കാൻ...
വഴക്കിടാൻ..
സ്വാന്തനിപ്പിക്കാൻ..

പകരം നീ എനിക്കെന്തു തരും?
നിന്റെ ഹൃദയത്തിലേക്ക്‌ എന്നെ കൊണ്ടുപോകുമോ?
നിന്റെ വീട്ടിലേക്ക്‌ എന്നെ ക്ഷണിക്കുമോ?
എന്നയും നിന്നെപ്പോലെ ഒരു തിരയാക്കുമോ?

എന്നാൽ എനിക്കും നിന്നെപ്പോലെ ഒരു മന്ദഹാസമായി വന്ന്‌ തീരത്തെതൊട്ട്‌ വേർപ്പാടുകളുടെ വേദനയിൽ പങ്കുചേരാമല്ലോ...
കമിതാക്കളുടെ ആത്മാവ്‌ തൊട്ടറിയാമെല്ലോ..
വാർദ്ധക്യത്തിന്റെ നിസഹായവസ്ഥ മനസ്സിലാക്കാമെല്ലോ..
അനാഥത്വത്തിന്റെ ബാക്കിപത്രം കണ്ടറിയാമല്ലോ..
ശൈശവവും,ബാല്യവും,കൗമാരവും, യുവ്വനവും, വാർദ്ധക്യവും ഒരു നിമിഷംകൊണ്ട്‌ മനസ്സിലാക്കാമെല്ലോ..

ഞാനും കൂടെ പോരട്ടെ..നിന്റെ കൂടെ...

Wednesday, July 22, 2009

"ഇതിലും നല്ല വേറേ എന്തല്ലാം ജോലികളുണ്ട്‌"

സർ...എനിക്ക്‌ അറിയാന്മേലാഞ്ഞിട്ട്‌ ചോദിക്കുവ..ഇതിലും ഭേദം വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നതല്ലേ!!!!!











ഇതിലും നല്ല വേറേ എന്തല്ലാം ജോലികളുണ്ട്‌...

Tuesday, July 14, 2009

ഒരു ശ്വാന പ്രണയ കാവ്യം

മിക്ക പട്ടികളുടയും പ്രേമം ചില ഇംഗ്ലീഷ്‌ ബ്ലൂ പടം പോലയ..വല്യ ഡയലോഗ്‌ ഒന്നും കാണുകേല്ല..ഫുൾ ആക്ഷ നാരിക്കും.അതിനിപ്പൊ വീടെന്നോ നാടെന്നോ, കുളമെന്നോ നിലമെന്നോ ഒന്നുമില്ല..ഒരു ആഗ്രഹം തോന്നിയ പിന്നെ തകർക്കുകയായി...കുടുംബത്തിൽ പിറന്ന പെൺപട്ടികളുടെ കാര്യമാണ്‌ കഷ്ടം..രാത്രി അഴിച്ചുവിടുന്ന തക്കം നോക്കി ചില ചാവാലികൾ വീടിന്റെ പരിസരത്ത്‌ ആക്ഷന്‌ തയാറായി നിൽക്കും..വീടിന്‌ മതിലുണ്ടങ്കിൽ അതു ചാടികടന്ന്‌ വേണം ഗംഗാ യമുനാ സാഗര സംഗമം നടത്താൻ..മൂന്നാല്‌ മാസം കഴിഞ്ഞ്‌ പെറ്റുകൂട്ടിയിടുന്ന കൊളന്തകളെ കിലോമീറ്റേഴ്സ്‌ ആന്റ്‌ കിലോമീറ്റേഴ്സ്‌ അകലെ കൊണ്ടുകളയുന്ന ഭഗീരതപ്രയത്നം പാവം വീട്ടുകാർക്ക്‌ സ്വന്തം..പാതിരാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ്‌ വീട്ടുടമസ്ഥൻ ഒരു കൂടയിലാക്കി ബൈക്കിലോ കാറിലോ ദൂരെയേതെങ്കിലും സ്ഥലത്ത്‌ കൊണ്ട്‌ കളയുന്നതോടെ പട്ടിയുടെ പ്രണയ പ്രസവ കഥയ്ക്ക്‌ താത്കാലിക വിരാമമാകുന്നു..

പക്ഷെ ഈ കഥ തികച്ചും വത്യസ്ഥമായ ഒരു ശ്വാന പ്രണയ കാവ്യമാണ്‌.ഇതിൽ ത്യാഗമുണ്ട്‌,ആത്മാർത്ഥതയുണ്ട്‌,കരുതലുണ്ട്‌ എല്ലാത്തിലുമുപരി സത്യസന്ധമായ പ്രണയമുണ്ട്‌..

ജിമ്മി എന്നായിരുന്നു അവളുടെ പേര്‌.വാല്‌ ഒരു പ്രത്യേകരീതിയിൽ മടക്കിവെച്ച്‌ നെഞ്ചൊക്കെ ഞെളിച്ച്‌ മീൻ തലയും പഴഞ്ചോറും ഒക്കെ കഴിച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടക്കുന്ന അവളെ ഞങ്ങൾക്കെല്ലാവർക്കും വല്യ ഇഷ്ടമായിരുന്നു..അഴിച്ചുവിട്ടാൽ വഴിയേപോന്നവരുടെ മെക്കിട്ടുകയറും എന്ന ചെറിയ ഒരു ന്യൂനത ഉള്ളതുകൊണ്ട്‌ പകൽനേരങ്ങളിൽ കക്ഷി തുടലിലാരിക്കും.രാത്രികാലങ്ങളിൽ കേൾക്കുന്ന ചില ചാട്ടോം ഓട്ടോം ഒക്കെ വെല്ല പൂച്ചയോ എലിയോ അവളുമായി മൽപ്പിടിത്തം നടത്തുന്നതണന്ന്‌ വിചാരിച്ചിരുന്ന ഞാൻ ഒരു ദിവസം രാത്രി ആ കാഴ്ച കണ്ട്‌ ഞെട്ടി..

അവൾ കഴിച്ചതിന്റെ ബാക്കി പഴഞ്ചോർ ഒരു ചാവാലി കഴിക്കുന്നു..അതുനോക്കി അവൾ നിർവൃത്തി അടഞ്ഞിരിക്കുന്നു..കഴിച്ച്ചതിന്റെ ബാക്കി ഏതെങ്കിലും കാക്കയോ പൂച്ചയോ നക്കാൻ വന്നാൽ കടിച്ചോടിക്കുന്ന കക്ഷി,കൂട്ടുകാരൻ കഴിക്കുന്നതു നോക്കി സംത്രിപ്തയായി ഇരിക്കുന്നത്‌ കണ്ട്‌ എന്റെ കണ്ണ്‌ തള്ളി..അവിടെ ഒരു പ്രണയം ഉടലെടുത്ത നഗ്ന സത്യം ഞാൻ ഒരു ഞെട്ടലോടെ മനസ്സിലാക്കി..

പ്രണയം ഈ പോക്കുപോയാൽ ഇവൾ പെറ്റുകൂട്ടിയിടുന്ന സന്തതിപരമ്പകളേ നാടിന്റെ നാനാ ഭാഗങ്ങളിൽ കൊണ്ട്‌ നിക്ഷേപിക്കാനുള്ള ഉത്തരവാദിത്തബോധത്തെ കുറിച്ചോർത്ത്‌ ഇതിൽനിന്ന്‌ എങ്ങനെ അവളെ പിൻ തിരിപ്പിക്കാം എന്ന ചിന്തയിനിന്നും ഒരു ഐഡിയ ഒത്തുകിട്ടി..

പിറ്റേന്ന്‌ മുതൽ ലവളെ വീടിന്റെ ടെറസിൽ മേയാൻ വിട്ടു.പകലായതുകൊണ്ട്‌ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ അവൾ അവിടെ മുഴുവൻ തുള്ളിച്ചാടി നടന്നു.നേരം ഇരുട്ടി തുടങ്ങിയതോടെ സന്തോഷം സങ്കടവും പിന്നിട്‌ ഓലിയിടലുമായി പരിണമിച്ചു...ഏകദേശം പാതിരാത്രിയോടടിപ്പിച്ച്‌ ഓലിയിടൽ അതിന്റെ തീവ്രതയിലെത്തി..പാതിമയക്കത്തിലും രണ്ട്‌ തരത്തിലുള്ള ഓലിയിടൽ എനിക്ക്‌ ശ്രവിക്കാമായിരുന്നു..ഒന്ന്‌ നായിക മുകളിൽ നിന്ന്‌ താഴേക്ക്‌ കൊടുക്കുമ്പോൾ കണവൻ തഴെനിന്ന്‌ മുകളിലേക്ക്‌ അടുത്തത്‌ വിടും.രാത്രിയുടെ ഏതോ യാമത്തിൽ വീടിന്റെ മുകളിൽ നിന്ന്‌ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടെങ്കിലും ഉറക്കം കണ്ണിൽ പിടിച്ചോണ്ട്‌ എഴുന്നേറ്റ്‌ നോക്കാൻ പോയില്ല..

പിറ്റേന്ന്‌ രാവിലെ കതക്‌ തുറന്ന്‌ നോക്കുമ്പോൾ കക്ഷി വാലാട്ടിക്കൊണ്ട്‌ മുൻപിൽ തന്നെയുണ്ട്‌..പ്രണയത്തിന്‌ കണ്ണും മൂക്കും മാത്രമല്ല ടെറസ്സും ഒരു പ്രശ്നമല്ലന്ന്‌ അതോടുകൂടി എനിക്ക്‌ ബോധ്യമായി..അധികം താമസിയാതെ അവൾ ഗർഭിണീയാണന്നുള്ള കാര്യം എനിക്ക്‌ പിടികിട്ടി..പിന്നീടുള്ള രാത്രികൾ നിദ്രാവിഹീനങ്ങളായിരുന്നു..ആണ്ടിലും സംക്രാന്തിക്കും മാത്രം പ്രാർത്ഥിക്കാറുള്ള ഞാൻ പിന്നീടുള്ള നാളുകൾ പ്രാർത്ഥനാനിരതനായിരുന്നു..അണ്ഡകടാകത്തിലുള്ള മുപ്പത്തിമുക്കോടി ദൈവങ്ങളോടും എനിക്കൊരു അപേക്ഷയെ ഉണ്ടായിരുന്നുള്ളു.."പ്ലീസ്‌..പെറ്റോട്ടെ..പക്ഷെ ഒരെണ്ണമെ കാണാവൂ..അതും ആൺ പട്ടിയായിരിക്കണം.." അതാവുമ്പൊ ആരുടെയെങ്കിലും തലയിൽ കെട്ടിവെയ്ക്കാൻ എളുപ്പമാണല്ലോ...?

അങ്ങനെ ഞാൻ കാത്തിരുന്ന ആ ദിവസമെത്തി..അവൾ പെറ്റു..എന്നെ ഞട്ടിച്ചുകൊണ്ട്‌ ഏഴ്‌ കുട്ടികൾ..അഞ്ചു പെണ്ണും രണ്ട്‌ ആണും..രണ്ടാൺപട്ടികളയും അയലത്തുകാരുടെ തലയിൽ കെട്ടിവെച്ചു..ബാക്കിയുള്ളതിനെ എന്തു ചെയ്യുമെന്നാലോചിച്ചിരിക്കുമ്പോഴാണ്‌ മീൻ കാരൻ തങ്കച്ചൻ ആ വഴി വരുന്നത്‌..അമ്മയുടെ തലയിലൂടാണ്‌ ആ ബുദ്ധി പോയത്‌..മീൻ വാങ്ങിച്ചിട്ട്‌ ഒരു പത്ത്‌ രൂപ കൂടുതൽ തങ്കച്ചന്റെ പോക്കറ്റിൽ..കൂടെ ഒരു കൂടയിൽ അഞ്ച്‌ പട്ടികളും അണ്ണന്റെ മീങ്കൊട്ടയിലിരുന്നു..

തങ്കച്ചനെ പിന്നീടതുവഴി കുറേനാളത്തേക്ക്‌ കണ്ടില്ല..അയാൾ ചന്തയിലാണ്‌ മുഴുവൻ സമയവുമെന്ന്‌ ആരോ പറഞ്ഞറിഞ്ഞു...മാസങ്ങൾക്ക്‌ ശേഷം തങ്കച്ചനെ വീണ്ടും കാണാനിടയായി..ഒരു കൗതുകത്തിന്‌ ആ പട്ടികളെ എന്തെടുത്തെന്ന്‌ ചോദിച്ചു. ഒരു കള്ള ചിരിയോടെ തങ്കച്ചൻ ആ കഥ പറഞ്ഞു..
" അഞ്ചെണ്ണവും ഇന്ന്‌ വല്യ നിലയിലാ..നല്ല ഇനത്തിൽപെട്ട പട്ടികളാണന്ന്‌ പറഞ്ഞ്‌ മീൻ വിയ്ക്കാൻ പോകുന്ന വീടുകളിൽ 250-300 രൂപയ്ക്ക്‌ ഓരോന്നിനയും ഞാൻ വിറ്റു.."

അതുങ്ങൾ അലഞ്ഞു തിരിഞ്ഞു നടക്കുകയല്ലന്ന്‌ അറിഞ്ഞപ്പൊ മനസ്സിന്‌ ഒരു ആശ്വാസമായി..വീട്ടിൽ ചെന്ന്‌ ജിമ്മിയെ അടുത്തുവിളിച്ച്‌ മുഖത്തുനോക്കി പറഞ്ഞു..
"നീ വിഷമിക്കണ്ട കേട്ടോ..നിന്റെ മക്കളെല്ലാം വല്യ നിലയിലായി"

പറഞ്ഞത്‌ പട്ടിയ്ക്ക്‌ മനസ്സിലായന്ന്‌ തോന്നി..രണ്ട്‌ മാസം കഴിഞ്ഞ്‌ അവളുടെ വയർ പിന്നയും വീർത്തു വന്നു.. :(

Saturday, July 4, 2009

"നമ്മളെന്താണ്‌ ഇങ്ങനെ?"

നല്ല ഉച്ചയുറക്കത്തിലായിരുന്നു ഞാൻ..ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഞെട്ടിയുണർന്നു
"ധ്രിഷ്ടാ..എന്തുണ്ട്‌ വിശേഷം?"..അങ്ങേ തലയ്ക്കൽ നിനും സുഹൃത്തിന്റെ ശബ്ദം
ഞാൻ: "ഓ..എന്ന വിശേഷം..ഒരു അവധിയുള്ളത്‌ ഉറങ്ങി തീർക്കാമെന്ന് വിചാരിച്ചു.."

സുഹൃത്ത്‌: "അതു ശരി..ഞാനും ഉറങ്ങുവാരുന്നു..ഇനിയും ഉറങ്ങിയ ചിലപ്പൊ മരിച്ചുപോകും..അതുകൊണ്ട്‌ഉ ചുമ്മ ഔട്ടിങ്ങിനു പോകാമെന്ന് വിചാരിക്കുന്നു..ധ്രിഷ്ടൻ വരുന്നോ.."
ഞാൻ: "ഹും..ഞാനും വരാം..ഇവിടെ കുത്തിപ്പിടിച്ചിരുന്നിട്ട്‌ എന്നാ ഉണ്ടാക്കാനാ..എപ്പഴാ പോകുന്നതു..?"

സുഹൃത്ത്‌ : "ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ റെഡിയാകും..ഇവിടെ അടുത്ത്‌ നല്ലയൊരു ചൈനീസ്‌ റസ്റ്റോറന്റ്‌ ഉണ്ട്‌..അവിടുന്ന് കഴിച്ചിട്ട്‌ നമുക്കൊരു സിനിമയ്ക്ക്‌ പോയാലോ?"
ഞാൻ:"ഗുഡ്‌ ഐഡിയ! ഒരു സിനിമ കണ്ടിട്ട്‌ കുറേക്കാലമായി!അപ്പൊ എവിടെ വെച്ച്‌ നമ്മൾ മീറ്റ്‌ ചെയ്യും?"

സുഹൃത്ത്‌ :"ഗുദേബിയലുള്ള എൻ ബി ബി ബാങ്കിന്റെ മുന്നിൽ വേയിറ്റ്‌ ചെയ്താൽ മതി..ഞാൻ അവിടെ വരാം..ഓ കെ!"
ഞാൻ: "ഓ ക്കേ; അപ്പോ മീറ്റ്‌ യൂ ദേയർ!" ഫോൺ കട്ട്‌ ചെയ്തു..

മുകളിൽ പറഞ്ഞിരിക്കുന്ന സംഭാഷണങ്ങൾ വായിച്ചിട്ട്‌ എന്തെങ്കിലും തോന്നിയോ? രണ്ട്‌ സുഹൃത്തുക്കൾ വൈകിട്ട്‌ സിനിമയ്ക്ക്‌ പോകുന്നതിന്‌ നമുക്ക്‌ എന്തു തോന്നാണാ..ഇല്ലേ? എന്നേ വിളിച്ചത്‌ ഒരു പെൺ സുഹ്ര്ത്താണങ്കിലോ?
അവിടെ തുടങ്ങുന്നു മലയാളിയുടെ ഭാവനാ സമ്പന്നത..ലവൻ ലവളുമായി സിനിമായ്ക്ക്‌ പോകുവാണല്ലേ? ഹും..ഹും..നടക്കട്ടെ..നടക്കട്ടെ..ഹെന്നാലും അവളേ സമ്മതിക്കണം..പരസ്യമായി ഒരുത്തന്റെ കൂടെ..ഛേ!!സിനിമാ തീയേറ്ററിൽ എന്തല്ലാം പേക്കൂത്തുകൾ കാണിക്കുമ്മെന്ന് നമുക്കറിയാം!! ഇങ്ങനെ പോകുന്നു നമ്മുടെ ചിന്തകൾ..

ഇനിയിപ്പൊ ഒരിമിച്ചു ജോലി ചെയ്യുന്നവരാണങ്കിലോ? എന്നാ പിന്നെ പറയണ്ട..ഒരു സഹപ്രവർത്തകൻ/പ്രവർത്തക യുമായി രണ്ടു ദിവസം ഒരിമിച്ചു നടക്കുന്നതു കണ്ടാൽ..തീർന്നു!ഒരു അവിഹിതം അവിടെ പിറവിയെടുത്തു കഴിഞ്ഞു!!! പലപ്പോഴും അപവാദങ്ങളുടെ മൂർദ്ധന്യത്തിൽ മാത്രമേ ഇരയായവർ അത്‌ മനസ്സിലാക്കുന്നുള്ളൂ..ഒരു പക്ഷെ കുടുംബ ബന്ധങ്ങളിൽ തന്നെ അതിനകം വിള്ളൽ വീണുകഴിഞ്ഞിരിക്കും..

ഈ അടുത്തിടയ്ക്ക്‌ ഒരു സഹപ്രവർത്തകയുമായി റോഡിലൂടെ നടന്നു പോകണ്ടി വന്നു..അറബിപ്പിള്ളേരെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ത്യക്കാർ പ്രത്യേകിച്ചു മലയാളികൾ ആ സ്ത്രീയേ നോക്കിയത്‌..മറ്റു പല രാജ്യക്കാരയും ആ റോഡിൽ കണ്ടെങ്കിലും അവർക്കൊന്നും ഇല്ലാത്ത ഒരു ജിജ്ഞാസ നമ്മൾ മലയാളികൾക്കുള്ളതായി തോന്നി..അത്‌ ഒരു സംരക്ഷണ മനോഭാവത്തിന്റേതല്ലായിരുന്നു..മറിച്ച്‌ പരുന്ത്‌ കോഴിക്കുഞ്ഞിനെ റാഞ്ചാൻ ഉതകുന്ന ഭാവത്തോടെ അവരുടെ ശരീരത്തിലായിരുന്നു അവറ്റകളുടെ ശ്രദ്ധ മുഴുവൻ

വഴിയിൽ വെച്ച്‌ എന്റെ രണ്ട്‌ സുഹ്രുത്തുക്കളയും കണ്ടുമുട്ടി..
"അളിയാ, പുതിയ സെറ്റപ്പാണല്ലേ?നീ ആളുകൊള്ളാല്ലോടാ മോനേ?"
"ഡാ..നാൽപത്‌ കഴിഞ്ഞ സ്ത്രീയാ..അവരെ വെറുതേ വിട്ടേര്‌..." ഞാൻ അൽപം തമാശയും കൂടുതൽ കാര്യവുമായി പറഞ്ഞെങ്കിലും, അവരുടെ മറുപടി കൂടുതൽ അരോചകമായി
"പൊന്നു മോനേ..നീ ആന്റി മാരിൽ സ്പേഷിലൈസ്‌ ചെയ്തിരിക്കുവാ..ഇല്ലേ? കൊച്ചു കള്ളൻ!!"

എന്താണ്‌ നമ്മൾ ഇങ്ങനെ? എന്തിന്‌ പെൺ സൗഹൃദങ്ങളെ മറ്റൊരു കോണിലൂടെ നമ്മൾ വിക്ഷിക്കുന്നു? മറ്റു പലമേഖലകളിലും മലയാളികൾ മുന്നേറിയെങ്കിലും ഈ തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതികൾ എന്നാണ്‌ നമ്മൾ ഉപേക്ഷിക്കുക? സാമൂഹിക ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ സത്യത്തിൽ ഭൂലോകത്തെ തന്നെ ഏറ്റവും നികൃഷ്ടമായ ജീവികളല്ലേ..

Thursday, July 2, 2009

പകൽകിനാവനും നിഴൽചിത്രങ്ങളും

കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാ സമാഹാരം സിനിമയാക്കുന്നു..മൂന്ന് സ്ഥലങ്ങളിൽ പ്രകാശനം നടത്തിയ മലയാളത്തിലേ ആദ്യ പുസ്തകം എന്ന നിലയിൽ ഇതിനോടകം തന്നെ പ്രശസ്തമായ ഈ കൃതി ഒരു പ്ലേയിൻ യാത്രക്കിടയിൽ സംവിധായകൻ വിനയൻ വായിക്കാൻ ഇടയാവുകയും തുടർന്ന് സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു..ഈ പുസ്തകത്തിന്റെ ദുബായിലെ വിൽപനയെ സംബന്ധിച്ചുള്ള ചില ഭാഗങ്ങൾ ഇതിനോടകംതന്നെ കേരളത്തിൽ വെച്ചു ഷൂട്ട്‌ ചെയ്തു.ദുബായിലെ വിൽപനയെ പറ്റി നേരത്തെ വന്ന പോസ്റ്റ്‌ ഇവിടെ വായിക്കാവുന്നതാണ്‌. ഷൂട്ട്‌ ചെയ്ത ചില ഭാഗങ്ങൾ ചുവടെ ചേർത്തിരിക്കുന്നു..

കഥാപാത്രങ്ങളായി എത്തുന്നവർ

കാപ്പിലാൻ - ജഗതി ശ്രീകുമർ
പകൽ കിനാവൻ - ഇടി കൊള്ളുന്ന കിളവൻ
അരുൺ കായംകുളം - ദിലീപ്‌


സംഭാഷണത്തിൽ കാസറ്റ്‌ എന്ന് പറയുന്ന ഭാഗങ്ങൾ പുസ്തകം എന്ന് തിരുത്തി എടുക്കുമല്ലൊ..


Get This 4 Column Template Here
Get More Templates Here