Sunday, March 29, 2009

ഏപ്രില്‍ മാസം എനിക്ക് സമ്മാനിച്ചത്

കുട്ടികളെ ഇഷ്ടമല്ലാത്ത പ്രക്രിതമായിരുന്നു പണ്ടേ എനിക്ക്‌.പ്രതേയ്കിച്ചും ജനിച്ച്‌ വീഴുന്നതുമുതൽ ഒന്ന് രണ്ടു വയസ്സകുന്നതു വരെ.എടുത്തു കഴിഞ്ഞാൽ ചിലപ്പൊ പെടുക്കും, തൂറും, ആവശ്യമില്ലതെ കരയും മൊത്തത്തിൽ കുഞ്ഞുങ്ങളെ കാണുമ്പൊഴെ കാലേന്ന് ചൊറിഞ്ഞ്‌ കയറും.എന്നിരുന്നാലും ചില പ്രത്യേക സന്ദർഭങ്ങളിൽ മനസ്സില്ലാ മനസ്സൊടെ ഈ ദൗത്യം ഏറ്റെടുക്കണ്ടി വന്നിട്ടുണ്ട്‌.എടുത്തുകഴിഞ്ഞാൽ പിന്നെ എങ്ങനെ ഈ സാധനം മറ്റുള്ളവന്റെ തോളിൽ കെട്ടിവെയ്ക്കാം എന്നായിരിക്കും മനസ്സിലുള്ള ചിന്ത മുഴുവനും.ചില അപ്പച്ചന്മാരുണ്ട്‌;കുഞ്ഞുങ്ങളെ കാണുമ്പൊ അടുത്തുവന്ന് "മോനെ, ചക്കരെ,ടുട്ടുടു..." എന്നൊക്കെ പറഞ്ഞു കൊഞ്ചിക്കാൻ തുടങ്ങും.ഹൊ!! ഇനിയിപ്പൊ ഇത്‌ അപ്പച്ചൻ ഏറ്റെടുത്തോളും എന്ന് വിചാരിച്ചിരിക്കുമ്പോളാരിക്കും കക്ഷിയുടെ അടുത്ത നമ്പർ.ദൂരെ മാറി നിൽക്കുന്ന ഏതെങ്കിലും കോന്തനെ നോക്കി.."ഹലോ; എടാ തോമാച്ചാ എന്ന ഉണ്ടടാ ഉവ്വേ" എന്ന് ചോദിച്ച്‌ അപ്പച്ചൻ ഒറ്റ പോക്കാണു.കൊച്ച്‌ പിന്നേം നമ്മുടെ കൈയിൽ തന്നെ.

ഇങ്ങനെയൊക്കെ മനസ്ഥിതിയുള്ള എന്റെ ചെവിയിലേക്ക്‌ ഒരു ഏപ്രിൽ മാസം ആ വാർത്തയെത്തി.ഞാൻ അമ്മാവനായിരിക്കുന്നു!!പ്രതേയ്കിച്ചു പരിശ്രമം ഒന്നും കൂടാതെ നമ്മളിൽ വന്നു ചേരുന്ന പേരുകളാണല്ലൊ അമ്മാവൻ, ആങ്ങള, ഉപ്പാപ്പൻ,കൊച്ചഛൻ മുതലായവ. അതുകൊണ്ട്‌ അമ്മാവനായി എന്ന് അറിഞ്ഞപ്പൊൾ വലിയ സന്തോഷമൊന്നും തോന്നിയില്ല.പകരം അൽപം മനപ്രയാസം തോന്നുകയും ചെയ്തും.പിന്നീടുള്ള രാത്രികളിൽ എങ്ങനെ കൊച്ചിന്റെ ശത്രുവാകാം എന്നതിനെ കുറിച്ച്‌ ചിന്തിച്ചായിരുന്നു നേരം വെളിപ്പിച്ചിരുന്നത്‌.അതെന്തായാലും കുറച്ചുനാളത്തെ പരിശ്രമത്തിനു ശേഷം ചെകുത്താൻ കുരുശ്ശ്‌ കണ്ടിട്ടെന്നപോലെ കുഞ്ഞ്‌ എന്റെ തലവട്ടം കാണുമ്പൊഴെ കരയാൻ തുടങ്ങും.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ഡയപ്പർ എന്ന് നമ്മളും വൈപ്പർ എന്ന് ചില അമ്മച്ചിമാരും പറയുന്ന സാധനം കുഞ്ഞിനെ ഉടിപ്പിച്ചിരുന്നതുകൊണ്ട്‌ എടുത്താലും കുഴപ്പമില്ല എന്ന തിരിച്ചറിവ്‌ എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി.അവളുടെ ചിരിയും,കളിപ്പാട്ടം കാണുമ്പോൾ താത്പര്യത്തോടു കൂടെയുള്ള നോട്ടവും,എല്ലാവർക്കും ചക്കര ഉമ്മയും പഞ്ചാരയുമ്മയും ഒക്കെ കൊടുക്കുന്നതും എന്നെ അവളിലേക്ക്‌ കൂടുതലടിപ്പിച്ചു.എന്റെ മനസ്സ്‌ മാറിയെങ്കിലും കുഞ്ഞിന്റെ മനസ്സ്‌ മാറിയില്ല.ഞാൻ അടുത്തെത്തുമ്പോഴെ അവൾ കരച്ചിൽ തുടങ്ങും.മനസ്സിൽ സങ്കടവും കുറ്റബോധവും ഒക്കെ തോന്നിയ ദിവസങ്ങളായിരുന്നു അത്‌.അധികം താമസ്സിയാതെ അവൾ അച്ഛനമ്മമാരോടൊപ്പം വിദേശ്ശ്ത്തേക്ക്‌ പറന്നു...എന്റെ മനസ്സിൽ കുറച്ച്‌ നൊമ്പരം മാത്രം ബാക്കിയാക്കി..

വർഷങ്ങൾ കടന്ന് പോയി..വീണ്ടുമൊരു ഏപ്രിൽ..ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ ഒരു വാർത്ത എന്നെ തേടിയെത്തി.ഞാൻ വീണ്ടും അമ്മവനായിരിക്കുന്നു.(ഹൊ!!!എന്നെ സമ്മതിക്കണം.)ഇത്തവണ എനിക്ക്‌ ഭയങ്കര സന്തോഷമായിരിന്നു.പിറന്നിരിക്കുന്നത്‌ ഒരു സുന്ദരകുട്ടനാണു...അവൻ വീട്ടിൽ വരുന്നതും കാത്ത്‌ ഇരിപ്പായി...അവനെ കൊഞ്ചിച്ചും സ്നേഹിച്ചും ഞാൻ പഴയ സങ്കടങ്ങളൊക്കെ മറന്നു..മാസങ്ങൾ കഴിഞ്ഞു..അവൻ കുസൃതിത്തരങ്ങൾ ഓരോന്നായി ആരംഭിച്ചു.. രണ്ടും മൂന്നും ദിവസമായ ഡയപ്പർ ഊരാൻ സമ്മതിക്കില്ല.ഇനി സമ്മതിച്ചാൽ തന്നെ അത്‌ ഊരി ഫുട്‌ ബോൾ തട്ടി കളിക്കാനായിരുന്നു അവനു താത്പര്യം.ഭിത്തി മുഴുവൻ കുത്തിവരക്കുന്നത്‌ അവന്റെ ചില ക്രൂര വിനോദങ്ങളിൽ ഒന്നു മാത്രം.ചേച്ചിയുടെ മുടിയിൽ പിടിച്ച്‌ വലിക്കുക,ബാറ്റ്‌ മാനേ പോലെ അവളെ ഇടിക്കുക തുടങ്ങിയവയൊക്കയാണു കക്ഷിയുടെ സ്ഥിരം ടൈം പാസ്‌ ..കളിപ്പാട്ടങ്ങളും വീട്ടുസാധനങ്ങളും കിട്ടിയാൽ നിമിഷനേരംകൊണ്ട്‌ എങ്ങനെ അത്‌ പല ഭാഗങ്ങളാക്കാം എന്ന് അവനിൽ നിന്നും നമുക്ക്‌ പഠിച്ചെടുക്കാം...ഞാൻ കുഞ്ഞുങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു....അവനിലൂടെ...

ഏപ്രിൽ മാസം അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ, അവനോടൊപ്പം ഞാൻ ഇല്ല എന്ന തോന്നലിൽ നിന്ന്, മിസ്‌ ചെയ്യുക എന്ന് പറയുന്നതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലാകുന്നു..

*************************************************************************

മൂന്ന് വയസ്‌ തികഞ്ഞപ്പൊ വീട്ടിലെ അക്ക്രമണം സഹിക്കാൻ വയ്യാതെ അപ്പൻ അവനെ പ്ലേ സ്കൂളിൽ കൊണ്ട്‌ ചേർത്തു..അവിടയും തകർക്കാം എന്ന് തെറ്റുധരിച്ചു ആദ്യത്തെ രണ്ടാഴ്ച വലിയ വഴക്കൊന്നും കൂടാതെ സ്കൂളിൽ പോയി..പിന്നെ മുതൽ വയറ്റിൽ തലവേദന,കാലിൽ വേദന മുതലായ സാങ്ക്രമികരോഗങ്ങൾ കുഞ്ഞിനെ പിടികൂടി..എന്നാ പിന്നെ ദൈവവചനം പറഞ്ഞു നന്നാക്കാം എന്ന് അപ്പന്റെ ദുഷ്ടമനസ്സിലൂടെ ഒരു ചിന്ത കടന്ന് പോയി...അങ്ങനെ ഒരു ദിവസം പ്രാർത്ഥനാ സമയം അവനോട്‌ "ഞാൻ നിന്നെ ഇന്ന് പ്രാർത്ഥിക്കാൻ പഠിപ്പിക്കാം" എന്ന് പറഞ്ഞ്‌ മടിയിൽപിടിച്ചിരുത്തി.
അപ്പൻ: മോനെ, ഞാൻ പറയുന്നപോലെ പ്രാർത്ഥികണം, കേട്ടൊ
കുഞ്ഞ്‌:ഇം
അപ്പൻ: കർത്താവേ, അപ്പനെം അമ്മെം രക്ഷിച്ചൊണെ
കുഞ്ഞ്‌: കർത്തവേ, അപ്പേം അമ്മേം രക്ഷിച്ചൊ
അപ്പൻ:ഞങ്ങളെ ആപത്തൊന്നും കൂടാതെ നോക്കികോണെ
കുഞ്ഞ്‌: ഞങ്ങലെ ആപത്തൊന്നും കൂടാതെ നോക്കണെ
അപ്പൻ: കർത്താവെ, ഞാൻ നാളെ...
കുഞ്ഞ്‌: കർത്താവെ, ഞാൻ നാളെ ...(അപ്പന്റെ മുഖം സന്തോഷഭരിതമായി,മോൻ വഴിക്ക്‌ വരുന്നുണ്ട്‌)
അപ്പൻ: വഴക്കൊന്നും ഉണ്ടാക്കാതെ...
കുഞ്ഞ്‌: വഴക്കൊന്നും ഉണ്ടാക്കാതെ... ഞാൻ സ്കൂളിൽ പോകത്തില്ലേ!!!
പ്രാർത്ഥനാമുറി അൽപ സമയം സ്ഥബ്ധമായി...പിന്നെ ഒരു കൂട്ടച്ചിരിയായിരുന്നു..ബുദ്ദിമാനായ അപ്പന്റെ മുഖത്തെ ആ മ്ലേഛത രണ്ടാഴ്ചകൂടെ അവിടെ തന്നെയിരുന്നു..

Thursday, March 26, 2009

മഴ

മഴ ഒരുനുഭവമാണു.പെയ്തൊഴിയുന്ന ഓരോ മഴയ്ക്കും ഓരോ കഥ പറയാനുണ്ടാകും.വളരെക്കാലത്തിനു ശേഷമാണു നാട്ടിലെ പ്രതീതിയിൽ ഗൾഫിൽ ഒരു മഴ അനുഭവിക്കാൻ സാധിക്കുന്നത്‌.കറുത്തിരുണ്ടുകൂടി നിൽക്കുന്ന കാർമ്മേഘങ്ങളിൽനിന്നും പൊട്ടി പുറത്തുവരാൻ വിതുമ്പി നിൽക്കുന്ന മഴത്തുള്ളികളെ പേടിച്ച്‌ ലക്ഷ്യസ്ഥാനെത്തെത്താൻ കുതിക്കുന്ന നാട്ടിൻപുറത്തെ ഓർമ്മകൾ അറിയാതെ മനസ്സിൽ ഓടിയെത്തുന്നു.

മഴയെ ശരിക്കും പ്രണയിച്ചിരുന്നത്‌ കുട്ടിക്കാലത്തായിരുന്നു.നാട്ടിൻപുറത്തേയും നഗരത്തേയും ബന്ധിപ്പിച്ചിരുന്ന ഒരേയൊരു ബസ്സ്‌ നിർത്തലാക്കിയത്‌ ഏറ്റവും കൂടുതൽ ബാധിച്ചത്‌ ഞങ്ങൾ രണ്ടു കൂട്ടുകാരെയായിരുന്നു.ബസ്സ്‌ നിർത്തിയതിനു ശേഷം വീട്ടിൽനിന്നും ഏകദേശം മൂന്ന് കിലോമിറ്ററോളം നടന്നു മെയിൻ റോഡിലെത്തണം.അവിടുന്ന് ബസ്സ്‌ കയറിവേണം സ്കൂൾ പിടിക്കാൻ.നടക്കുന്ന ദൂരമത്രയും ഞങ്ങൾ ചർച്ച ചെയ്യാത്ത കാര്യങ്ങൾ നന്നേകുറവായിരുന്നു.പഴത്തൊലിയിട്ടാൽ റ്റ്രേയിൻ പാളം തെറ്റും എന്നതുമുതൽ അപകടത്തിൽ പെട്ടുന്ന അമേരിക്കൻ കുട്ടികളെ സ്ഥിരമായി രക്ഷിക്കാൻ പോകുന്നത്‌ സൂപ്പർ മാൻ ആണെന്നതുവരെ ഈ യാത്രകളിൽ ഞങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണു.യാത്രകളിൽ ചിലപ്പ്പ്പോഴെങ്കിലും വിളിക്കാത്ത അഥിതിയായി അവളെത്തും..മഴ..മേഘം ഇരുണ്ടുകൂടുന്നതു കാണുമ്പോഴെ പ്രദേശം ചലനാത്മകമാകും..പിന്നീട്‌ എല്ലാത്തിനും വേഗതയാണു..പച്ചക്കറിക്കാരൻ,മീങ്കാരൻ,ചട്ടി/കലം വിൽപ്പനക്കാരൻ, ഉദ്ദോഗസ്ഥർ എല്ലാ ശ്രേണിയിൽ പെട്ടവരും ഒരു തുള്ളിപോലും ദേഹത്തുപറ്റാതെ കൂടണയാൻ ശ്രമിക്കുന്ന കാഴ്ച..

ഞങ്ങൾ കുട്ടികൾക്ക്‌ പക്ഷെ ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല..തകർത്തടിച്ചു പെയ്യുന്നതിനു മുൻപുള്ള ആ ആദ്യതുള്ളി ദേഹത്തു വീഴാൻ കാത്തിരിക്കും..അതു ദേഹത്തു വീഴുമ്പൊ കിട്ടുന്ന തണുപ്പും,തരിപ്പും പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു.മഴ വീണു കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാണു..അതു വീട്ടിൽ ചെന്നേ അവസാനിക്കൂ.."എവിടെയെങ്കിലും കയറി നിൽക്കാൻ വയ്യാരുന്നൊ, നിനക്ക്‌?" തലതോർത്തിത്തരുന്നതിനിടയിൽ അമ്മയുടെ ചോദ്യത്തിന്നു സ്ഥിരമായി ഒരു ഉത്തരം കണ്ടുവെച്ചിട്ടുണ്ടായിരുന്നു."ഇവിടെ അടുത്തെതിയപ്പൊഴ അമ്മെ മഴ പെയ്തത്‌."

രാവിലെ മഴയിൽ കുളിച്ചുവന്ന എന്നെ നോക്കി ബോസിനും ചോദിക്കാനുണ്ടായിരുന്നത്‌ അതെ ചോദ്യം തന്നെയായിരുന്നു."തനിക്ക്‌ എവിടെയെങ്കിലും കയറി നിൽക്കാൻ മേലാരുന്നൊ?" വളരെക്കാലത്തിനുശേഷം ആ സ്ഥിരം ഉത്തരം ഞാൻ ഓർമ്മയിൽ നിന്നും ചികെൻഞ്ഞെടുത്തു.

അമേരിക്കയിലുള്ള എന്റെ പ്രിയകൂട്ടുകാരനും ഇതുതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ടു..കുറഞ്ഞപക്ഷം അവന്റെ ഭാര്യേടടുത്തെങ്കിലും...അമേരിക്കയിലൊക്കെ മഴ പെയ്യാറുണ്ടോ ആവൊ???

Monday, March 23, 2009

പണികൊടുക്കുന്നവരുടെ ശ്രദ്ധക്ക്

സത്യം പറയാമെല്ലൊ..ഇപ്പൊ എന്തോ സമ്പ്ത്രിപ്തി തോന്നുന്നു.അത്‌ അല്ലേലും അങ്ങനയാ..ആർക്കെങ്കിലും ഇട്ട്‌ ഒരു പണി കൊടുത്താൽ പിന്നെ മനസ്സിനകത്ത്‌ എന്തോ ഒരു കുളിർമ്മയാ..അവൻ അതിനകത്തുനിന്നും ഊരാൻ പെടുന്ന പാടുകാണുമ്പൊ മനസ്സിന്റെ ഉള്ളിൽ ഒരു സന്തോഷവും ഞാൻ വിജയിച്ചു എന്ന ഭാവവും..പണികൊടുത്താതു നമ്മളാണെന്ന് അറിഞ്ഞാൽപിന്നെ എങ്ങനെ നമ്മുക്കിട്ട്‌ പണിയാം എന്നായിരിക്കും ലവന്റെ ചിന്ത..

ഒരു ഉദാഹരണം: നമ്മൾ കമ്പനിയിൽ ഉള്ള ഒരാളെ ഒരുകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നു.രണ്ടുമൂന്ന് ദിവസത്തിനകം സംഭവം ചെയ്യ്തിട്ടില്ലന്നുറപ്പാക്കിയശേഷം ഒരാഴ്ചകൂടെ നമ്മൾ മിണ്ടാതിരിക്കുന്നു.അതുകഴിഞ്ഞാണു കളിതുടങ്ങുന്നത്‌.തുറന്നുവെച്ച കമ്പ്യൂട്ടറിലെ ഔട്ട്‌ ലുക്ക്‌ ഓപ്പൺ ചെയ്യുന്നു.ലവനു ഒരു യമാണ്ടൻ മേയിൽ ഡ്രാഫ്റ്റ്‌ ചെയ്യുന്നു.നമ്മുടെ ബോസിനും ലവന്റെ ബോസിനും കോപ്പി വെയ്ക്കുന്നു..സംഗ്തി ശുഭം.എന്നുപറയാൻ വരട്ടെ.മെയിൽ കിട്ടിയ ലവന്റെ കാര്യമൊന്ന് ആലോചിച്ചു നോക്കിക്കെ? കക്ഷി ഇപ്പൊ മെയിലിനു മറുപടി അയക്കാൻ ബാധ്യസ്ഥനായിരിക്കുകയാണു.ഞാൻ മലന്നുപോയടെ എന്ന് പറയാനും വയ്യ.ബോസിനു കോപ്പി വെച്ചിട്ടുള്ളോണ്ട്‌ നല്ല കാരണം സഹിതം മറുപടി അയക്കണം.പറ്റുമെങ്കിൽ മറുപടി മെയിലിൽ തന്നെ മറ്റവനിട്ട്‌ ഒരുപണി കൊടുക്കയും വേണം.

എന്റെ മാഷെ ഞാൻ ആ പണി ചെയ്തില്ലെങ്കിൽ എന്നെ ഒന്ന് ഓർമ്മപ്പെടുത്തിക്കൂടാരുന്നൊ? എന്നാണു നിങ്ങളുടെ ചോദ്യമെങ്കിൽ..കഥയിൽ ചോദ്യമില്ല മോനേ..നമ്മെളെന്താണിങ്ങനെ? ഒരാവശ്യോമില്ലാതെ നമ്മൾ അനുഭവിക്കുന്ന ഈ ടെൻഷനും സ്റ്റ്രസ്സും അവസാനം പല മാറാരോഗങ്ങളിലേക്കും നമ്മളെ നയിക്കും എന്നതാണു സത്യം..ഇങ്ങനെ പരസ്പരം ചെളി വാരി എറിയുന്നാതുകൊണ്ട്‌ മാസാ മാസം ശമ്പളം തരുന്ന കമ്പനിക്കെന്താണു കൊണം??? ഒരു കൊണോം ഇല്ല..

അപ്പൊ പിന്നെ കമ്പനിയെ കൊണപ്പെടുത്താൻ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ ചെയ്യാവുന്നതാണു.രാവിലെ എട്ട്‌ മണിക്ക്‌ വരുക.അര മണിക്കൂർ സഹപ്രവർത്തകർ/കൾ ളുമായി സൊള്ളുക. നേരെ കാബിനിൽ പോയിയിരിക്കുക.8.30 മുതൽ 1.00 മണിവരെ ഉള്ള സമയം ചിന്താനിമഗ്നനാകുക.ആൾക്കാരെ കാണിക്കാൻ നമ്മളെന്തോ ഫയങ്കര ജോലിത്തിരക്കിലാണെന്ന് ഭാവിച്ചഭിനയിക്കുക.ഓവറാക്റ്റ്‌ ചെയ്ത്‌ ചളമാക്കരുത്‌.ഒരു മണി വരെ ആലോചിച്ച ശേഷം വെല്ലതും ഞണ്ണാൻ(കഴിക്കാൻ)പോവുക.ഭക്ഷണം കഴിച്ച ശേഷം കമ്പ്യൂട്ടെറിന്റെ മുന്നിൽ വരുക.അഞ്ചെലി ഓൾഡ്‌ ലിപി ഓപൺ ചെയ്യുക.ആലോചിച്ചു വെച്ചതെല്ലാം അങ്ങോട്ട്‌ പടച്ചു വിടൂ..എന്നിട്ടതു ബ്ലോഗിൽ പബ്ബ്ലിഷ്‌ ചെയ്യൂ..വേറെ ആരു അംഗീകരിച്ചില്ലങ്കിലും നിങ്ങളുടെ കമ്പനി നിങ്ങളെ അംഗീകരിക്കും..മാസാദ്യം നിങ്ങൾ ചെയ്യ്തതിന്റെ കൂലി നിങ്ങൾക്ക്‌ കിട്ടും..

എല്ലാ ദിവസവും ബ്ലോഗൂ..ജീവിതം സന്തോഷഭരിതമാക്കൂൂ....

Saturday, March 21, 2009

ചവര്‍

ഒരു മഹാകവിയാകണം എന്നുള്ളത്‌ എന്റെ ജീവിതാഭിലാഷമായിരുന്നു.ംഹാകവി പി, മഹാകവി കു (ഐ മീൻ കുമാരനാശാൻ), മഹാകവി ഊ (ഉള്ളൂർ) എന്നിവർക്ക്‌ ശേഷം ഞാൻ നിങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുന്നു..മഹാകവി ധ്രി (ഞാൻ തന്നെ)..പനിക്കുള്ള സിറപ്പ്‌ അൽപം ഡോസ്‌ കൂട്ടിയടിച്ചാൽ ഞാനല്ല, ഏതവനായാലും ഗവിത എഴുതിപ്പോകും..ഇന്നത്തെ എന്റെ കവിതയുടെ പേരു "ചവർ". പേരുപോലെതന്നെ കവിതയും ചാവറാരിക്കണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്‌ തുടങ്ങട്ടെ..

ആർക്കും വേണ്ടാതെ
എന്തിനെന്നറിയാതെ
എവിടയോ പോകാനായി
ആരയോ കാത്ത്‌
അരികിൽ കിടക്കുന്നു..
ചവർ.

(ഹൊ! എന്തൊരു ഭാവന. എന്നെ സമ്മതിക്കണം.ആ അഞ്ചു വരിയിൽനിന്നും എന്തല്ലാം നമ്മൾക്ക്‌ ഊഹിച്ചെടുക്കാം. ഗവി ഇവിടെ ചവർ എന്ന് ഉദ്ദേശിച്ചത്‌ ബോർഡ്‌ വെയ്ക്കാതെ സ്റ്റാണ്ടിൽ പിടിച്ചിട്ടിരിക്കുന്ന ആനവണ്ടിയേയാണൊ? അതോ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടാതെ മരണമെന്ന ലക്ഷ്യത്തിലേക്ക്‌ പോകാനായി ആരയോകാത്ത്‌ കിടക്കുന്ന അമ്മച്ചിയേയൊ? ഇതേതലങ്കാരം അപ്പീ???)

മന്ദ മാരുതൻ തഴുകി-
ത്തലോടി ദൂരത്തുനിന്നൊരു
പാവമാം വൃദ്ധയേ
തൻ ആലിങ്കനത്താൽ
ബന്ധനസ്ഥയാക്കി

ബന്ധനോന്മുക്തയാക-
നായി വൃദ്ധ, തൻ-
ഭണ്ടാരക്കെട്ടിലൊളിപ്പിച്ച്‌
വെച്ചൊരു പഴംതുണി-
വൃത്തമാം നാസിക
ദ്വാരത്തിൽ തള്ളികയറ്റി..

(ഇവിടെ ഗവി ശരിക്കും ചവർ എന്നതുകൊണ്ട്‌ എന്താണുദ്ദേശിച്ചതെന്ന് നമ്മൾക്ക്‌ മനസ്സിലാകുന്നു.മാസങ്ങളായി കഴുകാതിട്ടിരിക്കുന്ന ആനവണ്ടിയെ തഴുകി, മന്ദ മാരുതൻ(കാറ്റേ കാറ്റ്‌)കുറച്ചപുറത്ത്‌ മാറിനിന്ന കിളവി തള്ളയുടെ മൂക്കിൽ ആ അനുഭവം കയറ്റിവിടാൻ ശ്രമിക്കുന്നത്‌, തൾസ്‌ ഭണ്ടാരക്കെട്ടിലൊളിപ്പിച്ച്‌ വെച്ച പഴംതുണി വൃത്താകൃതിയിലിരിക്കുന്ന നാസികദ്വാരത്തിൽ തള്ളികയറ്റി പ്രധിരോധിക്കാൻ ശ്രമിക്കുന്നതായിട്ടാണു മഹാഗവി ധ്രി ഇവിടെ വർണ്ണിക്കുന്നത്‌.)

ശ്ശെ!!!സിറപ്പിന്റെ കെട്ട്‌ വിട്ട്‌ തുടങ്ങി..കാവ്യം നാളെ പൂർത്തിയാക്കാം..


Thursday, March 19, 2009

കാമ രാജു

അറുമാദിക്കൽ അതിന്റെ പാരമ്യത്തിൽ എത്തി നിന്ന ഒരു പ്രിഡിഗ്രി കാലം.കോളേജിനു പുറത്തുള്ള ഒരു കൊച്ചു വീട്ടിൽ ഞങ്ങൾ പന്ത്രണ്ട്‌ പേർ.കുളി, നന,ജപം മുതലായ കാര്യങ്ങളിൽ ഞങ്ങൾ ഒറ്റകെട്ടാരുന്നു.എന്നുവച്ചാ ഇതൊന്നും ഞങ്ങൾ ചെയ്യാറില്ലാരുന്നു.വീട്ടുടമസ്ഥ മുറ്റത്തുതന്നയാണു താമസമെങ്കിലും പണികിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌ ഞങ്ങടടുത്ത്‌ അധികം കളിക്കാൻ വരില്ല.

കോളേജിൽ അങ്ങനെ പോകാറില്ല.പോയാ ക്ലാസിൽ കയറാറില്ല.ഇനിയിപ്പൊ കയറിയ സാറു പത്തുമിനിട്ടിക്കൂടുതൽ ഇരുത്താറില്ല.മൊത്തത്തിൽ നല്ല സെറ്റപ്പ്‌.ആകപ്പാടെ ഉള്ള ഒരു വിഷമം പെൺകൊച്ചുങ്ങൾ ഇല്ലാരുന്നു എന്നതാണു. ആ വിഷമം തീർക്കാൻ ഞങ്ങൾ പന്ത്രണ്ടുപേരും രാവിലകളിൽ കൃത്യം 9.00 മുതൽ 9.50 വരേയും വൈകുമ്ന്നേരങ്ങളിൽ 4.00 - 5.00 വരേയും വീടിന്റെ മതിലിൽ സ്ഥാനം പിടിക്കും.വിമൻസ്‌ കോളേജിലേക്കുള്ള പ്രധാനറോഡ്‌ ഞങ്ങടെ വീടിന്റെ മുന്നിൽ കൊണ്ട്‌ വെച്ച കർത്താവിന്റെ ഓരോ കളിയേ..തരുണികളെ കമന്റടിക്കുന്നതിൽ പ്രധാനി റോഷനായിരിന്നു.തൊരപ്പൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഇവൻ കൊള്ളാവുന്ന പെൺപിള്ളാരെ ദൂരെകാണുമ്പോഴെ അനൗൺസ്‌മന്റ്‌ തുടങ്ങും."ആ നീല ചുരിദാറിട്ടുവരുന്ന..." പുറകാലെ ഞങ്ങടെ കോറസ്‌.."ആ ആ" "നീളൻ മുടിയുള്ള".."ആ..ആ".."പൊട്ടുതൊട്ട".."ആ..ആ" "ആ കൊച്ച്‌ സുന്ദരിയാണേ...." "ഹൂ..ഹു.."..ഇങ്ങനെയാണു കമന്റടിയുടെ ഒരുപോക്ക്‌.

ഇങ്ങനെയുള്ള ഞങ്ങടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി അവൻ കടന്നു വന്നു. പതിമൂന്നാമൻ..വൈകി അട്മിഷൻ എടുത്തതുകൊണ്ട്‌ കോളേജ്‌ ഹോസ്റ്റലിൽ അവനു മുറികിട്ടിയില്ല..അതുകൊണ്ട്‌ തൽകാലത്തേക്ക്‌ തല ചായിക്കാൻ അവന്റെ അപ്പൻ കണ്ടുപിടിച്ച മാർഗ്ഗം..പൈസ കിട്ടുന്നതുകൊണ്ട്‌ നമ്മുടെ ഉടമസ്ഥ രണ്ടുകൈയും നീട്ടി ലവനെ സ്വർഗ്ഗരാജ്യത്തേക്ക്‌ സ്വഗതം ചെയ്തു..അവന്റെ പേരു രാജു..കുളിക്കും,തുണി നനക്കും,പല്ലുതേക്കും..മൊത്തത്തിൽ ഞങ്ങളുമായി ഒത്തുപോരാത്ത പ്രക്രിതം.രാവിലെ 9.30ക്ക്‌ കോളേജിൽ പോകും.ക്ലാസ്സിലെല്ലാം കയറും,വൈകുന്നേരം കൃത്യമായി മുറിയിലെത്തും.പിന്നെ മുറിയടച്ചിട്ടിരുന്ന് പുസ്തകവായനയാണു.ഞങ്ങൾക്കും പുസ്തകംവായന ഇഷ്ടമായിരുന്നു.കൊച്ചു പുസ്തകങ്ങളായിരുന്നെന്നു മാത്രം.രണ്ടുമൂന്ന് ദിവസത്തിനകം അവന്റെ പേരുകേൾക്കുന്നതെ ഞങ്ങൾക്ക്‌ ചൊറിച്ചിലായി.പ്രത്യേകിച്ചും അവന്റെ പത്താം ക്ലാസിലെ മാർക്ക്‌ ഞങ്ങളിൽ ചോരത്തിളപ്പുണ്ടാക്കി.ഞങ്ങളിൽ രണ്ടുപേരുടെ മാർക്ക്‌ കൂട്ടിയാലും അവനു കിട്ടിയ മാർക്കിന്റത്ര വരുത്തില്ല.

തൊരപ്പനായിരുന്നു ആ ജോലിയേറ്റടുത്തത്‌.പണ്ട്‌ ഹൗവ ആദാമിനെ കൊണ്ട്‌ ആപ്പിൾ തീറ്റിച്ചപോലെ തൊരപ്പൻ ഒരോ ലൗകീകകാര്യങ്ങൾ പറഞ്ഞ്‌ അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.കമന്റടിക്കുമ്പൊ കിട്ടുന്ന സമ്പ്ത്രിപ്തി, എ പടം കാണുമ്പൊ തോന്നുന്ന നിർവ്വ്രിതി മുതലായ കാര്യങ്ങളിൽ ഒരു സെമിനാർ തന്നെ കക്ഷി എടുത്തു.പക്ഷെ കേട്ടുകൊണ്ടിരുന്നതല്ലാതെ ലവൻ കുലിങ്ങിയില്ല.തന്നയുമല്ല തൊരപ്പനു അവൻ ഒരു ഉപദേശം കൊടുക്കയും ചെയ്തു."റോഷൻ, നമ്മൾ ഇവിടെ വന്നത്‌ പഠിക്കാനണു.അല്ലാതെ പെമ്പിള്ളാരെ വായിനോക്കാനും,എ പടം കാണനുമൊന്നുമല്ല." ലവന്റെ കവലപ്രസഗം കേട്ട്‌ ഉള്ള ദ്ദുശ്ശീലംകൂടെ ഇല്ലാതാകുമൊ എന്ന് പേടിച്ച്‌ തൊരപ്പൻ ഡാവിൽ അവിടുന്ന് മുങ്ങി.

അങ്ങനെ പതിവുപോലെ ഒരു സമരക്കാലം.സമരമുള്ള ദിവസങ്ങളിൽ ഏ പടമോടുന്ന തീയേറ്ററുകളിൽ ടിക്കറ്റ്‌ കിട്ടാൻ ഭയങ്കര പാടാണു.അതിനു അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.ഒരു കോളേജിനെ മുഴുവൻ 150-175 സീറ്റുള്ള അവരെങ്ങനെ ഉൾക്കൊള്ളാനാ? കൗണ്ടറിൽ നിന്നു ടിക്കറ്റ്‌ തരുന്നതും, പടം ഓടിക്കുന്നതും ഓണറായ അപ്പച്ചൻ തന്നയാണു.കൗണ്ടറിന്റെ ദ്വാരത്തിലൂടെ കൈയിട്ട്‌ അപ്പച്ചന്റെ കൈയിൽ പന്ത്രണ്ട്‌ പേർക്കുള്ള കാശ്‌ കൊടുത്തു.സ്ഥിരാങ്കങ്ങൾ ആയതുകൊണ്ടും ഞങ്ങടെ സ്വഭാവം നല്ലപോലെ അറിയാവുന്നതുകൊണ്ടും അപ്പച്ചൻ ടിക്കറ്റ്‌ തരുമ്പോ ഒരു കാര്യം പ്രതേയ്കം അഭ്യർത്തിച്ചു."രണ്ട്‌ സീനെയുള്ളു. കട്ടു ചെയ്തു,ഒന്നും കാണിക്കുന്നില്ല എന്നൊന്നും പറഞ്ഞ്‌ സീറ്റ്‌ തല്ലിപ്പൊളിക്കയൊ, കൂവുകയൊ ചെയ്യരുത്‌." പടം പുരോഗമിക്കുന്നതിന്റെയിടെയിൽ ആ അരണ്ട വെളിച്ചത്തിൽ റോഷനാണു ആ കാര്യം കണ്ടു പിടിച്ചത്‌.നമ്മുടെ രാജൂന്റെ കൂട്ടിരിക്കുന്ന ഒരാൾ.ഞങ്ങൾ അറിയാതെതന്നെ തൊണ്ടയിൽ നിന്ന് ഒരു ആഘ്രോശമായി അത്‌ പുറത്തേക്ക്‌ വന്നു."എടാ രാജൂ!!!!!" തിയേറ്ററിൽ ലൈറ്റുകൾ തെളിഞ്ഞു.നോക്കുമ്പൊ രാജു എഴുന്നേറ്റ്‌ നിൽക്കുകയാണു.ഞങ്ങളുടെ ആഘ്രോശ്ശത്തിൽ കക്ഷി വിയർത്ത്കുളിച്ച്‌ ആകെ നാശമായി.അന്നുമുതൽ രാജു എന്ന പേരിന്റെ മുന്നിൽ ഞങ്ങൾ അതുംകൂടെ അങ്ങു പിടിപ്പിച്ചു. "കാമ രാജൂ".

ആകെ നാറ്റക്കേസായങ്കിലും അവന്റെ അടിസ്ഥാന സ്വഭാവത്തിനു പ്രെത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടായില്ല.അതുകൊണ്ടുതന്നെ ഞങ്ങൾ വിരിച്ച പല കെണികളിലും അവൻ വീണു.ഒരു ദിവസം തൊരപ്പൻ പതിവുപോലെ അവന്റെ വഴിപിഴച്ച ജീവിതത്തിന്റെ കെട്ടുകൾ അഴിച്ചു.ഗുണ്ടാണന്നറിയാമെങ്കിലും കേൾക്കാൻ സുഖമുള്ളതുകൊണ്ട്‌ പറഞ്ഞുതീരുന്നതുവരെ മിണ്ടാതിരുന്ന ശേഷം അവനെ കുനിച്ചുനിർത്തി ഇടിതുടങ്ങും.പറഞ്ഞതുമുഴുവൻ കള്ളമാണന്നു പറയുന്നതു വരെ ഇതു തുടരും.അന്നത്തെ അവന്റെ കഥയിലെ നായിക ഞങ്ങടെ വീടിന്റെ കുറച്ചു അപ്പുറത്തുമാറി വീട്ടിൽ ബ്യൂട്ടീപാർലർ നടത്തുന്ന ചേച്ചിയായിരുന്നു.ലവൻ സ്ഥിരമവിടെ പോകാറുണ്ടന്നും രാത്രികാലങ്ങളിൽ ഏകദേശം പന്ത്രണ്ടുമണിയടിപ്പിച്ച്‌ ചെന്നാ ച്ചേച്ചി കുളിക്കുന്നത്‌ ഒളിഞ്ഞുനിന്നു കാണാമെന്നുമൊക്കെ കക്ഷി അടിച്ചുവിട്ടു.തൊരപ്പന്റെ വീട്ടിൽനിന്നും എന്തോ ആവശ്യതിനു ഫോൺ വന്നതിനാൽ പതിവിനു വിപരീതമായി അവനെ ഇടിക്കുന്ന പരിപാടി ഞങ്ങളന്നൊഴുവാക്കി.

എല്ലാ ദിവസവും അവസാനം മാത്രം എഴുന്നേൽക്കാറുള്ള തുരപ്പൻ അന്ന് ഓടിപിടച്ച്‌ വന്ന് ഞങ്ങളെയെല്ലവരയും കുത്തിപൊക്കി."എടാ..നിങ്ങളറിഞ്ഞൊ? നമ്മുടെ കാമ രാജുനെ പോലിസ്‌ പൊക്കി". ഞങ്ങൾക്ക്‌ ആദ്യമത്‌ വിശ്വസിക്കാൻ സാധിച്ചില്ല."ഇന്നലെ നമ്മടെ കൂടെയുണ്ടാരുന്ന കാമുനെ ഒരു കാര്യവുമില്ലാതെ എന്തിനു പൊക്കി?" ഞാൻ അവനോടു ചോദിച്ചു."ഇവിടുത്തെ അമ്മച്ചി ഇപ്പൊ എന്നെ വിളിച്ചു കാര്യം പറഞ്ഞതെ ഉള്ളു.നമ്മുടെ അപ്പുറത്തെ ബ്യൂട്ടീപാർലർ ച്ചേചിടെ വീട്ടിൽ അവനിന്നലെ മോട്ടിക്കാൻ കയറിയെന്ന്..." ഞങ്ങൾക്ക്‌ തീരെ വിശ്വാസമായില്ല..പക്ഷെ പോലീസ്‌ പിടിച്ചു എന്നുള്ളത്‌ ഒരു യാഥർദ്ധ്യമാണല്ലൊ.

അന്ന് വൈകുന്നേരത്തോടെ ഒരു കാർ വീടിന്റെ മുന്നിൽ വന്നു നിന്നു.കാറിൽനിന്നും വിഷാദ ഭാവത്തോടെ രാജു ഇറങ്ങി.കൂടെ അവന്റെ അപ്പനും അമ്മാവന്മാരും ഉണ്ടായിരുന്നു."എടുക്കാനുള്ളതെല്ലാം എടുത്തൊ.."അപ്പൻ മുരണ്ടു.അവൻ തനിച്ചാരുന്നു മുറിയിൽ കയറിയത്‌.അവനെ അവിടുന്ന് കൊണ്ടുപോകുവാണന്ന് ഞങ്ങൾക്ക്‌ മനസ്സിലായി.ഞങ്ങൾ ഓരോരുത്തരായി അവന്റെ മുറിയിലേക്ക്‌ ചെന്നു.എല്ലാവരും എത്തിയെന്ന് ഉറപ്പാക്കിയ ശേഷം അവൻ ഓടി ചെന്ന് മുറിയടച്ച്‌ കുറ്റിയിട്ടു.നിറകണ്ണുകളോടെ അവൻ തുരപ്പന്റെ കോളറിൽ പിടിച്ച്‌ ഇങ്ങനെ ആഘ്രോശിച്ചു."ഇവൻ പറഞ്ഞതു മുഴുവൻ നുണയായിരുന്നടാ!!ആ ച്ചേചി പന്ത്രണ്ട്‌ മണിക്കൊന്നും കുളിക്കാറില്ലടാ..കുളി കാണാൻ ചെന്ന എന്നെ കള്ളനാണന്ന് പറഞ്ഞ്‌ അവരും ഭർത്താവും കൂടെ പോലീസിലേപ്പിച്ചടാ"..ചിരിക്കാണൊ കരയണൊ എന്നറിയാതെ ഞങ്ങളെല്ലാവരുകൂടെ അവനെ യാത്രയാക്കി.

Wednesday, March 18, 2009

എന്റെ പൊന്നുമോള്‍

അവൾ സുന്ദരിയായിരുന്നു.ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്ന എന്റെ മനസ്സിലേക്ക്‌ മുന്നറിയിപ്പൊന്നും കൂടാതെ കടന്ന് വന്ന ഒരു നിഷ്കളങ്ക.വൈകുന്നേരങ്ങളിൽ വേറെങ്ങും കറങ്ങിനടക്കാതെ വീട്ടിൽ തിരിച്ചെത്തുന്നതുതന്നെ അവളോടൊത്ത്‌ സമയം ചിലവഴിക്കാനാരുന്നു.എല്ലാ ദിവസവും രാവിലെ വീട്ടിൽനിന്നും ഇറങ്ങുന്നതിനുമുൻപ്‌ അവളുടെ നെറുകയിൽ ഉമ്മ കൊടുക്കുമ്പൊ കിട്ടുന്ന ആ സന്തോഷം പറഞ്ഞറിയ്ക്കാൻ സാധിക്കയില്ല.

ഞങ്ങൾ ഒരിമിച്ചിരുന്നാരുന്നു പലപ്പോഴും ഭക്ഷണം കഴിക്കാറുള്ളത്‌.അമ്മയുണ്ടാക്കിതരുന്ന സ്വാദുള്ള ഭക്ഷണം ഞാൻ പലപ്പോഴും അവളുടെ വായിൽ വെച്ചുകൊടുത്തിരുന്നു.ഞങ്ങൾ തമ്മിലുള്ള ഈ അടുപ്പം അമ്മയ്ക്ക്‌ തീരെ ഇഷ്ടമായിരുന്നില്ല.പ്രതേയ്കിച്ചും അവളെന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത്‌..ഒരുപക്ഷെ അവൾക്ക്‌ കുക്കിംഗ്‌ അറിയാത്തതായിരുന്നിരിക്കാം അമ്മയുടെ ദേഷ്യത്തിനു പിന്നിലുള്ള പ്രധാനകാരണം..എല്ലാരാത്രികളിലും അവളെ കെട്ടിപിടിച്ചാരുന്നു ഞാൻ ഉറങ്ങീരുന്നത്‌..ഞാൻ അടുത്തുള്ളപ്പോൾ അവൾ അനുഭവിച്ചിരുന്ന സുരക്ഷിതത്വം എന്നും എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്‌.

സുന്ദരവും മനോഹരവുമായ ഞങ്ങളുടെ ജീവിതം ദൈവത്തിനു തീരെ ഇഷ്ടമായില്ലന്നു തോന്നുന്നു.ഒരുദിവസം വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ എന്തോ ദേഷ്യത്തോടെയാണു അക്കാര്യം പറഞ്ഞത്‌.അവൾ ഗർഭിണിയാണു പോലും.അതു കേട്ടപ്പോ എനിക്ക്‌ എന്തു സന്തോഷമായിരുന്നെന്നൊ? അവളെ പൊക്കിയെടുത്ത്‌ കറക്കാൻ തോന്നി.പക്ഷെ അമ്മെക്ക്‌ ഇഷ്ടമായില്ലെങ്കിലോ എന്ന് വിചാരിച്ച്‌ ഞാൻ സന്തോഷം ഉള്ളിലൊതിക്കി.ഗർഭിണിയാണെന്നറിഞ്ഞതു മുതൽ അമ്മ അവളോട്‌ ഒട്ടും മയമില്ലാതെ പെരുമാറാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഒരിമിച്ചിരുന്ന് കഴിക്കുന്നതുപോലും അമ്മ വിലക്കി.അമ്മേ നിങ്ങൾക്കെങ്ങനെ ഇത്ര ദുഷ്ട്ത്തിയാകാൻ തോന്നി??

അവളുടെ ജീവിതം ദിവസത്തിനു ദിവസം ദുരിതപൂർണ്ണമായി മാറൂകയാണന്ന് അവൾക്ക്‌ തന്നെ തോന്നിക്കാണും.ഒരു ദിവസം ആരോടും പറയാതെ,ഒരു പരിഭവവും കാണിക്കാതെ,പൂർണ്ണ ഗർഭിണിയായ അവൾ വീടുവിട്ടറങ്ങി.വൈകുന്നേരം വീട്ടിൽ എത്തിയപ്പൊ അമ്മ വളരെ സന്തോഷത്തോടെയാണു ആക്കാര്യം അറിയിച്ചത്‌."നിങ്ങൾക്ക്‌ സമാധാനമായല്ലൊ?" ഞാൻ നിയത്രണം വിട്ട്‌ പൊട്ടിത്തെറിച്ചു!!!

ഞാൻ അവളെ നോക്കി നാടിന്റെ പലഭാഗങ്ങളിൽ അലഞ്ഞുനടന്നു.പക്ഷെ കണ്ടെത്താനായില്ല..ഒരാഴ്ചയായിട്ടും എന്റെ വിഷമം കുറയാതിരിക്കുന്നതുകണ്ട്‌ അപ്പൻ അമ്മ അറിയാതെ ആ കടുംകൈ ചെയ്തു..

ഒരു പുതിയ പൂച്ചയെ എനിക്കുകൊണ്ടുതന്നു..അല്ലതെ ഒരു പന്ത്രണ്ട്‌ വയസുകാരനെ എങ്ങനെ ആശ്വസിപ്പിക്കാൻ??

Saturday, March 14, 2009

ഓഫിസ് വിശേഷങ്ങള്‍

എന്തെങ്കിലും ഒന്നു കുത്തികുറിക്കാം എന്ന് വെച്ചാ ഇങ്ങേരു സമ്മതിക്കേല്ല..അന്നേരം ഒരോ മീറ്റിങ്ങും പൊക്കിയെടുത്തോണ്ട്‌ വരും..ഇന്നത്തെ മീറ്റിംഗ്‌ ഒരുമണിക്കൂർ നീണ്ടുനിന്നു..ഒളിച്ചുവച്ചിരിക്കുന്ന മണ്ടത്തരങ്ങൾ ചോദ്യശരങ്ങളായി പടച്ചുവിടാൻ അങ്ങേരും അതിനു വല്യ യമാണ്ടൻ തിരുമണ്ടൻ മറുപടികൾ പറയാൻ ഞാനും..

"മിസ്റ്റർ. ധ്രിഷ്ടൻ..നമ്മൾക്ക്‌ ഈ പ്രോജക്റ്റ്‌ മറ്റതിന്റെ അടിയിലൂടെ കേറ്റി മേളിലൂടെ എടുത്തു താഴക്കുടെ ചാടിച്ചു മേൽപ്പോട്ട്‌ എറിഞ്ഞാലൊ? വാട്ട്‌ യു തിങ്ക്‌?

"ഹൊ!! ഈ ബോസിന്റെ ഒരു ചോദ്യം!!! സമ്മതിച്ചുതന്നിരിക്കുന്നു..ഒരു കവിളൻ മടൽ കിട്ടിയിരുന്നെങ്കിൽ ഇങ്ങേരുടെ താടിക്കിട്ട്‌ ഒന്ന് ചാമ്പാരുന്നു എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും ബോസ്‌ താങ്കൾ ഒരു പുലിയാണു എന്ന് തൊന്നിപ്പിക്കും വിധം മുഖത്തു ഭാവവത്യാസം വരുത്തി മൂന്നാലു നിമിഷം ഞാൻ ആലോചനാനിമഗ്നനായി..

"ബോസ്‌..നമ്മൾ അങ്ങനെ ചെയ്താൽ ദേണ്ട്‌..ദിവിടെ കിടക്കുന്ന ദി സംഭവം മേൽപ്പോട്ട്‌ പോകില്ലെ? ഹൊ!! അതെങ്ങാണം മേൽപ്പോട്ട്‌ പോയാൽ!!!

കക്ഷി അൽപനേരം എന്നെ തന്നെ നോക്കിയിരുന്നു..മണ്ടത്തരം എഴുന്നള്ളിച്ചതിനു ഇപ്പൊ വാങ്ങിച്ചുകൂട്ടും എന്ന് മനസ്സിൽ വിചാരിച്ച്‌ ഒരു വളിച്ച പുഞ്ചിരിയുമായി അദ്യാന്റെ ആനമുഖത്തേക്കുതന്നെ ഞാൻ ദ്രിഷ്ടി പതിപിച്ചു..

"ഹെം...ധ്രിഷ്ടൻ യൂ ആർ കറക്ട്‌!!..അബ്സൊല്യൂറ്റിലി കറക്ട്‌.."തലയാട്ടികൊണ്ട്‌ അണ്ണൻ ഉരിയാടി.വളിച്ച പുഞ്ചിരി കൂടുതൽ വിവർണ്ണമാക്കി ഞാനും തലയാട്ടി.അണ്ണൻ പറഞ്ഞത്‌ എനിക്കും ഞാൻ പറഞ്ഞത്‌ അണ്ണനും മനസ്സിലായിലെങ്കിലും അണ്ണന്റെ ആ ഒടുക്കത്തെ സംശയം ദൂലീകരിച്ച്‌ കൊടുത്തതിന്റെ അഹംഭാവം ഞാൻ മുഖത്തു പ്രദശിപ്പിച്ചു..

ബോസിന്റെ കാബിനു പുറത്തിറങ്ങി നേരെ ചെന്നുപെട്ടത്‌ ഫാത്തിമേടെ മുന്നിലാണു.ബോസിന്റെ സെക്രട്ടറി..ലോക്കൽ അറബി..ഓഫീസിൽ വരുമ്പൊ മാത്രം അവൾ മുഖം കാണിക്കും..ബാക്കി ഫുൾ ടൈം മൂടിക്കൊണ്ട നടക്കുന്നത്‌..ഇവളുമാരുടെ തലയുടെ പുറകുവശം പലകുറി ഞാൻ പഠനവിധേയമാക്കിയട്ടുണ്ടങ്കിലും തലഭാഗം കഴിഞ്ഞ്‌ അൽപം ഉയരത്തിൽ മുഴച്ചുനിൽക്കുന്ന സാധനം എന്താണന്ന് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.ചില അവളുമാർ ശൂപ്പാണ്ടി തല സ്റ്റ്യെലിലും ചിലതു തലയിൽനിന്നും അൽപം മേപ്പോട്ടും ഒക്കെ വച്ചു അലങ്കരിച്ചുകാണാറുണ്ട്‌.ഒരുപക്ഷെ മുടി ആ സ്റ്റ്യെലിൽ കെട്ടിവെച്ചിരിക്കുന്നതുമാകാം.അതിനുള്ളിൽ എന്താണന്നറിയണമെങ്കിൽ തുണി പൊക്കി നോക്കി മനസ്സിലാക്കാനെ സാധിക്കയുളൂ.ബി എസ്‌ എൻ എൽ ല്ലുകാരെങ്ങാണം കണ്ടാൽ അപ്പത്തന്നെ ഇവളുമാരെ കൊത്തിയെടുത്തോണ്ടു പോകും. ഇതുങ്ങടെ തലയിൽ കൊണ്ടു ഓരൊ ടവർ വച്ചാൽ പിന്നെ ഒടുക്കത്തെ റേയ്ഞ്ചാരിക്കും.അതെന്തായാലും ഇതൊക്കെ അലങ്കരിച്ചു വെച്ചു പറുദയൊക്കെ ഇട്ടോണ്ടുപോകുന്നത്‌ കാണാൻ നല്ല ചന്തിയാ..സോറി..ചന്തമാ..

തുണി എന്നെങ്കിലും പൊക്കിനോക്കാം എന്ന ദുരാഗ്രഹത്തൊടെ പാത്തൂനു ഒരു ഗുഡ്‌ മോർണ്ണിംഗ്‌ വിട്ട്‌ ഞാൻ ആപ്പീസിലേക്ക്‌ പോയി.ഓഫീസ്‌ എന്നു പറയുന്നതിനെക്കളും ആപ്പീസ്‌ എന്നു പറയുന്നതാണെനിക്കിഷ്ടം. ആ പീസിനെ കാണാനല്ലെ എന്നും ഓഫീസിൽ പോകുന്നെ..അപ്പൊ ആപ്പീസ്‌ തന്നാ ശരി..

അപ്പൊ സുലേ!!! ശേഷം അടുത്തതിൽ..

Tuesday, March 10, 2009

എല്ലാ അവളുമാരോടും...അച്ചാച്ചന്റെ പ്രസ്താവന!!

ചില കാര്യങ്ങൾ ഇങ്ങനൊക്കെയാണു.നമ്മൾ വിചാരിക്കുന്നത്‌ ഒന്ന് അവസാനം നടന്ന് വരുന്നത്‌ മറ്റൊന്ന്.ഒരു പെണ്ൺ കെട്ടാൻ 2-3 വർഷമായി തെക്കുവടക്ക്‌ നടക്കയാണു.ഇതുവരെ കുറഞ്ഞപക്ഷം ഒരു 20 -25 എണ്ണത്തിനെയെങ്കിലും നേരിൽ കണ്ടുകാണും.
എന്റെ പ്രിയപെട്ട പെൺകുട്ടികളേ നിങ്ങളിൽ നാലുപേരുടെയെങ്കിലും മുക്ഖങ്ങൾ ദിവസവും ഞാൻ ഓർക്കാറുണ്ട്‌..മോളേ കുണ്ടറക്കാരി നിഷേ... നിന്നേ ആദ്യ കാഴ്ചയിൽ തന്നെ അച്ചാചനു ഇഷ്ടപെട്ടുപോയിരുന്നു!!!അമ്മയ്ക്കും ചേച്ചിക്കും നിന്നെ തരിമ്പും പിടിച്ചില്ല എന്ന ഒറ്റക്കാരണം കൊണ്ടാണു ഞാൻ നിന്റേതാകാഞ്ഞത്‌..നിനക്ക്‌ വണ്ണം തീരെ കുറവാണു പോലും..നിനക്ക്‌ ഇങ്ങനെ ഒരു പെണ്ണിനെയല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്‌...എന്ന അവരുടെ പ്രലോഭനത്തിൽ ഞാൻ വീണു പോയി മോളെ..ഞാൻ വീണു പോയി..നി അച്ചാചനോടു ക്ഷമിക്കില്ലെ കുട്ടാ..ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ എന്റെ പതിനൊന്നാം ജന്മത്തിൽ ഞാൻ നിന്റേതു മാത്രമായിരിക്കും എന്നു ഈ അവസരത്തിൽ ഞാൻ കർത്താവായ ഈശോമിശിഹായുടെ നാമത്തിൽ സത്യപ്രതിജ്ന ചെയ്തുകൊള്ളുന്നു..ആദ്യത്തെ പത്തു ജന്മം പൂർവകാമുകി ലിസ്സിക്കു തീറെഴുതികൊടുത്തിരിക്കുന്ന കാര്യം ഞാൻ പറയാതെ തന്നെ നി ഊഹിച്ചിരിക്കുമല്ലൊ..

മോളേ മുണ്ടക്ക്കയത്തുകാരി ദിവ്യേ...നിന്നെ എന്തിനാണു അച്ചാചൻ വേണ്ടാന്നു വച്ചതു???? ഹൊ!!! എന്തായിരുന്നു നിന്റെ സൗന്തര്യം??ഐശ്വര്യമുള്ള മുഖം...നല്ല അളവുകോലുകൾ..നല്ല പെരുമാറ്റം..നിന്നെ എനിക്കു മൊത്തത്തിൽ അങ്ങു പിടിച്ചുപോയിരുന്നു..അന്നേരമാണു അപ്പനൊരു ആശങ്ക."വീട്ടുകാരത്ര കൊണവല്ല!!!" ദുട്ടു കിട്ടുകേല്ലടാ മോനെ എന്നാണു ആ പറഞ്ഞതിന്റെ അർദ്ധമെന്നു എനിക്കുമനസ്സിലായെങ്കിലും ആകപ്പാടെയുള്ള ഒരേയൊരു തന്തയെ ഇതിനുംകൂടെ പിണക്കെണ്ട എന്നുകരുതി ഞാൻ നിന്നയും വേണ്ടന്നുവച്ചു കുട്ടീ...വേണ്ടന്നു വെച്ചൂ...എനിക്കൊരു പന്ത്രണ്ടാം ജന്മം ഉണ്ടെങ്കിൽ അത്‌ നിന്നോടൊപ്പം മാത്രമായിരിക്കുമെന്നു ഞാൻ ഇതിനാൽ പ്രക്യാപിച്ചുകൊള്ളുന്നു..
മോളെ മാവേലിക്കരക്കാരി സൗമ്യേ..27 വയസുള്ള നിന്റെ പതിനഞ്ചാം വയസിലേ ഫോട്ടോ അയച്ചുതന്നു അച്ചാചനെ മയക്കിയ സുന്ദരികുട്ടിയെ എനിക്കെങ്ങനെ മറക്കാൻ പറ്റും??.നിന്റെ കിളിനാദം ദാ ഇപ്പൊഴും എന്റെ ചെവിയിൽ കുളിരുകോരിയിടുന്നു..നിന്റെ വർത്തമാനകാല രൂപം കാണാനുള്ള ആക്രാന്തം അതിരുകടന്ന ഒരുദിവസം എന്റെ കൂട്ടുകാരനെ കൊണ്ടു നിയറിയാതെ നിന്റെ ഫോട്ടൊ എടിപിച്ച്‌ അവനത്‌ ഇ മെയിൽ അയച്ചുതരുന്നതും കാത്തു ഉറക്കമളച്ചിരുന്നതും നിന്റെ പടം കണ്ടു ഒരാഴ്ച എന്റെ ഉറക്കം നഷ്ടപെട്ടതും ഞാൻ എങ്ങനെ മറക്കും..നിന്റെ പ്രൊപോസൽ വേണ്ടാന്നു വയ്ക്കാൻ കേരളാ മാറ്റ്രിമോണി വഴി ഞാൻ മെസ്സേജയച്ചതും അതിനു മറുപടിയായി നിന്റെ ചേട്ടൻ അയച്ചുതന്ന ഒരുപറ്റം നല്ല തെറിക്കൂട്ടുകൾ ഇന്നലെകൂടെ കണ്ണാടീൽ എന്റെ മുഖത്തു കണ്ടതും ഞാൻ ഈ അവസരത്തിൽ സ്മരിക്കുകയാണു.അതിനുശേഷമുള്ള ഒരോ രാത്രിയും ഞാൻ മനസറിഞ്ഞു പ്രാർത്ഥിക്കുന്നത്‌ എന്നതാണന്ന് നിനക്കറിയാമൊ?? പതിമൂന്നാം ജന്മത്തിൽ എന്നെ ഒരു മൂർഗ്ഘനായി ജനിപ്പിക്കണെ ദൈവമേയെന്ന്!! അവനെ ഞാൻ കൊത്തി കൊത്തി കൊല്ലുമടീ..കർത്താവെ മൂർഗ്ഘനാക്കിയില്ലങ്കിലും അണലിയെങ്കിലുമാക്കണേ...

മോളേ ദുഫായിക്കാരി മഞ്ചൂ...നിന്നേം അച്ചാചനു നഷ്ട്ടപെട്ടുപോയല്ലോടാ..സത്യം പറഞ്ഞാൽ നിനക്കൊരു കുറവും ഉണ്ടായിരുന്നില്ല..നല്ല വീട്ടുകാർ...നല്ല പെണ്ൺ..ഒരു ബാധ്യതയുമില്ല..അപ്പൊഴാണു അളിയൻ ആ കാര്യം കണ്ടുപിടിച്ചത്‌..പെണ്ൺ ഒരു ബി എ കാരിയ..ഇത്രയും പടിപ്പുള്ള നിനക്ക്‌ ഒരു ബി എ കാരിയോ??? നോ..നോ..ഞാൻ സമ്മതിക്കേലാ..കക്ഷി വാശി പിടിച്ചു..ഓ.കെ..അളിയൻ പറഞ്ഞതല്ലെ..എല്ലാം തികഞ്ഞ ഒന്നുവരുമാരിക്കും..നിന്നെം ഉപേക്ഷിക്കാൻ എനിക്ക്‌ രണ്ടാമതൊന്നു ആലോചിക്കണ്ടി വന്നില്ല..പക്ഷെ ഇപ്പൊ തിരിച്ചാലോചിക്കുമ്പൊ മനസ്സിന്റെ മറ്റേ കോർണ്ണെറിലൊരു വേദന..സോ എന്റെ പതിനാലാം ജന്മം നിന്നോടൊപ്പം മാത്രമായിരിക്കും..

എന്റെ സൂസൻ മോളെ..നിയും ദുഫായിൽ നിന്നരുന്നല്ലൊ..അപ്പ്ന്റെം അമ്മെടെം ഒരേരു മോൾ..ആവശ്യത്തിൽ കൂടുതൽ പണം(പിന്നെന്തു വേണം) സുന്ദരി..നല്ല വിദ്യാഭ്യാസം..ഹൊ..ആലോചിക്കുമ്പോൾ തന്നെ ദേഹത്തു കുളിരുകോരിയിടുന്നതു പോലെ...പക്ഷെ എന്തു ചെയ്യാൻ?? അവൾക്കുകൂടെ തോന്നണ്ടെ????? എനിക്കു അവളുടെ കൂടെ നടക്കാനുള്ള സാറ്റസ്‌ ഇല്ല പോലും..എന്റീശോയേ..അടുത്ത പതിനാലു ജന്മം അവളെ ഏതെങ്കിലും മഷ്കുണാപ്പന്റെ കൂടെ ജീവിപ്പിക്കണേ...നി അനുഭവിക്കുവടീ..അനുഭവിക്കും..എന്റെ പതിനഞ്ചാം ജന്മത്തിൽ നിന്നെ കെട്ടുന്നതിനെ പറ്റി ഞാൻ കൂലംകക്ഷമായി ചിന്തിക്കാം..ഹിം!!!

സോ..മയ്‌ ഡിയർ ഗേൾസ്‌..എല്ലാ ബന്ധുമിത്രാദികളും കൂടെ എനിക്കു പറ്റിയ ഒരു കിടിലൻ പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്‌..എല്ലവരും പ്രതീക്ഷിക്കുന്നതുപോലെ ഒരു പെണ്ൺ..നല്ല വിദ്യാഭ്യാസം,സുന്ദരി..നല്ല വീട്ടുകാർ..നല്ല സ്വഭാവം..എല്ലം കൊണ്ടും തികഞ്ഞത്‌..പക്ഷെ ഒരു ചിന്ന പ്രോബ്സ്‌..അവളുടെ പോട്ടം തിരിച്ചും മറിച്ചും നോക്കിയട്ടും എനിക്കൊരു ഇഷ്ടോം തോന്നുന്നില്ലാ..മഹാനായ മനോജ്‌ ഗിന്നസ്‌ ഒരിക്കൽ ഒരു സ്റ്റേജ്‌ ഷോയിൽ പറഞ്ഞത്‌ സത്യമായി ഭവിക്കുന്നു എന്ന് എനിക്ക്‌ തൊന്നി പോകുന്നു.."വിവാഹം എന്നു പറയുന്നതു ഒരു ഇറുക്കമുള്ള ബനിയൻ പോലയാണു..ആദ്യം അതെടുത്തു ഇടാൻ ഭയങ്കര പാടാണു..ഇട്ടു കഴിഞ്ഞാലൊ..ഒന്നു ഊരണമെന്നു വിചാരിച്ചാ..അതൊട്ടു പറ്റുകേമില്ല..പിന്നെ ചെയ്യാവുന്ന ഒരുകാര്യമെയുള്ളൂ..അതിട്ടങ്ങനെ അഡ്ജസ്റ്റ്‌ ചെയ്യുകാ""" ഹിം!!!
Get This 4 Column Template Here
Get More Templates Here